Monday, October 21, 2013

ഇവന്‍ പുലിയാടി മോനെ....


സ്റ്റിക്കറും വൈ ഫൈയും ഒന്നുമില്ലെങ്കിലും കെ എസ് ആര്‍ ടി സിയില്‍ കയറേണ്ടവര്‍ വേണമെങ്കില്‍ വന്നു കയറിക്കോളും – Says EDT, KSRTC


Posted by: ,
തിരുവല്ല – ബാംഗ്ലൂര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള പുതിയ സൂപ്പര്‍ ഡീലക്സ് ബസ്സുകളില്‍ കെ എസ് ആര്‍ ടി സിയെ സ്നേഹിക്കുന്ന ചില വ്യക്തികളും സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു കൂട്ടം യാത്രക്കാരും, മറ്റു ജീവനക്കാരും കൂടി ചേര്‍ന്ന് സ്വന്തം പോക്കറ്റില്‍ നിന്ന് കാശു മുടക്കി സ്റ്റിക്കര്‍ വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള ബസ്സിന്റെ മോടി പിടിപ്പിക്കല്‍ ജോലികള്‍ ചെയ്യുന്നത് കെ എസ് ആര്‍ ടി സിയിലെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (ടെക്‌നിക്കല്‍) ശ്രീ എം.റ്റി സുകുമാരന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച മറുപടിയാണിത്.

“സ്റ്റിക്കര്‍ ഒട്ടിച്ചാലും ഇല്ലെങ്കിലും വൈ ഫൈ കൊടുത്താലും ഇല്ലെങ്കിലും കെ എസ് ആര്‍ ടി സി ബസ്സുകളില്‍ കയറേണ്ടവന്‍ കെ എസ് ആര്‍ ടി സിയില്‍ തന്നെ വന്ന് കയറിക്കോളും, അതിനുവേണ്ടി ആരും അധികം മെനക്കെടേണ്ടതില്ല” ടീം കെ എസ് ആര്‍ ടി സി ബ്ലോഗിന്റെ അംഗമായ നിതിന്‍ ഉദയ് നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കൂട്ടം ആളുകള്‍ യാതൊരു വിധത്തിലുള്ള ലാഭേച്ഛയും കൂടാതെ ഒരു പൊതു മുതലിനെ രക്ഷിക്കുവാനുള്ള വഴികള്‍ നടത്തുവാന്‍ പരിശ്രമിക്കുമ്പോള്‍ അതിന്റെ തലപ്പത്തിരിക്കുന്ന ഇതുപോലെയുള്ള ചില ഉദ്യോഗസ്ഥരാണ്‌ കെ എസ് ആര്‍ ടി സിയുടെ ഉയര്‍ച്ചക്കും അന്തസ്സിനും കടിഞ്ഞാണിടുന്നത്.  കെ എസ് ആര്‍ ടി സിയിലെ ഒട്ടുമിക്ക എല്ലാ ഉന്നത പദവിയിലും ഇരിക്കുന്നവര്‍ വേണ്ടത്ര അടിസ്ഥാന വിദ്യാഭ്യാസ യോഗത്യ പോലും ഇല്ലാത്തവരാണ്. മാനേജ്മെന്റ് തലത്തിലുള്ള ചിന്താശേഷിയും പ്രവര്‍ത്തന ശൈലിയും ഉള്‍പ്പെടുത്തി ഒരു പുതിയ ടീം കെ എസ് ആര്‍ ടി സിയില്‍ ഉയര്‍ന്നു വന്നെങ്കില്‍ മാത്രമേ നമ്മുടെ കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതക്കും മിസ്‌മാനേജ്മെന്‍റ്റിനും ഒരു പരിധി വരെ രക്ഷ പ്രാപിക്കുവാന്‍ സാധിക്കു.



Friday, September 6, 2013

Android KitKat 4.4 is the next version of Google's mobile operating system

The next version of Google Android will be called "KitKat," not "Key Lime Pie," as was widely rumored.
Google's Sundar Pichai, head of both Android and Chrome, has confirmed that the next version of Android will be called KitKat. Yes, you've read correctly, KitKat, as in the trademarked name of the chocolate candy bar made by Nestle (and licensed by Hershey in the US). A splash page for the new operating system reveals that KitKat will be the codename for Android 4.4, not the long-rumored Android 5.0. The name keeps the company's long-standing tradition of naming each version of its mobile operating system after desserts.
To date, Google has internally referred to the release as Key Lime Pie, but the company decided to go for another name after realizing that "very few people actually know the taste of a key lime pie," director of Android partnerships John Lagerling tells the BBC


Late last year, someone suggested naming the upcoming version KitKat   apparently a favorite snack of
Android coders — and the company "decided to reach out to the Nestle folks." Within 24 hours an agreement was made, though it's apparently "not a money-changing-hands kind of deal," according to Lagerling.
By tradition, Google always names an Android version based on yummy desserts - Cupcake (1.5), Donut (1.6), Éclair (2.0), Froyo (2.2), Gingerbread (2.3), Honeycomb (3.0), Ice Cream Sandwich (4.0), Jelly Bean (4.1-4.3) and KitKat (4.4).  Click here to see it.

Click here and KitKat is here.
Video of unveiling KitKat statue in google campus


Official Android KitKat 4.4 video

Wednesday, August 28, 2013

Friday, August 23, 2013

കാന്‍സറിനെതിരെ സൂത്രവുമായി 16കാരനായ മലയാളി വിദ്യാര്‍ഥി

കാന്‍സര്‍ ചികില്‍സാ രംഗത്ത് വന്‍ മുന്നേറ്റമൊരുക്കുന്ന 16കാരനായ മലയാളി വിദ്യാര്‍ഥിയുടെ കണ്ടുപിടിത്തത്തിന് കാനഡയില്‍ അംഗീകാരം. കാന്‍സര്‍ സെല്ലുകള്‍ നശിപ്പിക്കാന്‍ സ്വര്‍ണത്തിന്‍റെ ചെറുതരികള്‍ (നാനോ പാര്‍ട്ടിക്കിള്‍സ്) ഉപയോഗിക്കാമെന്നാണ് കാസര്‍കോട് നീലേശ്വരം സ്വദേശിയും കാനഡയിലെ ആല്‍ബര്‍ട്ടയിലെ കലഗാരി വെബ്ബര്‍ അക്കാദമിയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമായ അര്‍ജുന്‍ നായര്‍ കണ്ടുപിടിച്ചത്.ഗവേഷണരംഗത്ത് നല്‍കുന്ന ഉയര്‍ന്ന ബഹുമതികളിലൊന്നായ ‘Sanofi BioGENEius Challenge Canada’ പുരസ്കാരം നല്‍കിയാണ് കനേഡിയന്‍ സര്‍ക്കാര്‍ ഈ യുവപ്രതിഭക്ക് ആദരമൊരുക്കിയത്.
അര്‍ജുന്‍-ന്‍റെ കണ്ടെത്തല്‍ വിശദപഠനത്തിന് വിധേയമാക്കിയ നാഷനല്‍ റിസെര്‍ച്ച് കൗണ്‍സില്‍ ഓഫ് കാനഡയിലെ പ്രമുഖ ഗവേഷകര്‍ ഗവേഷണത്തെ ബിരുദാനന്തര ബിരുദ നിലവാരമോ പി.എച്ച്.ഡി. നിലവാരമോ ഉള്ളതാണെന്നാണ് വിലയിരുത്തിയത്. 5000 ഡോളര്‍ അടങ്ങുന്ന പുരസ്കാരം കഴിഞ്ഞയാഴ്ച ഒട്ടാവയില്‍ നടന്ന ചടങ്ങില്‍ അര്‍ജുന് നല്‍കി. കണ്ടത്തെലിന്‍റെ വാണിജ്യസാധ്യത കണക്കിലെടുത്ത് ആയിരം ഡോളര്‍ വേറെയും നല്‍കി. ഫോട്ടോതെര്‍മല്‍ തെറാപ്പിയുടെ വികസിത രൂപമാണ് അര്‍ജുന്‍-ന്‍റെ കണ്ടെത്തല്‍. രോഗിയുടെ ശരീരത്തില്‍ സ്വര്‍ണത്തിന്‍റെ ചെറുകണികകള്‍ (നാനോ പാര്‍ട്ടിക്കിള്‍സ്) കുത്തിവെക്കുകയാണ് ചെയ്യുക. ട്യൂമറുകള്‍ ഈ കണികകള്‍ ആഗിരണം ചെയ്യുന്നതോടെ അവക്കുള്ളില്‍ നാനോ ബുള്ളറ്റുകള്‍ രൂപപ്പെടും. ഇവ പ്രകാശം ഉപയോഗിച്ച് ചൂടുപിടിപ്പിച്ച് കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്യുക.
ചികില്‍സക്കെതിരെ കാന്‍സര്‍ സെല്ലുകള്‍ ഉയര്‍ത്തുന്ന പ്രതിരോധം ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് എങ്ങനെ മറികടക്കാമെന്നും ഇതിലൂടെ ചികില്‍സ എങ്ങനെ ഫലപ്രദമാക്കാമെന്നും പഠനം വിശദീകരിക്കുന്നു. രണ്ട് വര്‍ഷത്തെ പഠനത്തിന്‍റെ ഫലമാണ് തന്‍റെ കണ്ടത്തെലെന്ന് അര്‍ജുന്‍ പറയുന്നു. ഇതില്‍ ഒരു വര്‍ഷം കലഗാരി സര്‍വകലാശാലയിലെ സൈമണ്‍ ട്രൂഡലിന്‍റെയും ഡേവിഡ് ക്രാമ്പിന്‍റെയും നാനോ സയന്‍സ് ലബോറട്ടറികളിലായിരുന്നു ഗവേഷണം. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ തനിക്ക് ഗവേഷണത്തിന് ലാബ് അനുവദിച്ചുകിട്ടിയത് ഭാഗ്യമാണെന്ന് കരുതുന്നതായും അര്‍ജുന്‍ പറയുന്നു. നാലാം ഗ്രേഡ് മുതല്‍ സയന്‍സ് ഫെയറുകളില്‍ പങ്കെടുത്തിരുന്നതായി അര്‍ജുന്‍ പറയുന്നു. ഒമ്പതാം ഗ്രേഡില്‍ പഠിക്കവേ കാനഡാ വൈഡ് സയന്‍സ് ഫെയറില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അവിടെ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി വിദ്യാര്‍ഥികളെ കണ്ടുമുട്ടിയതാണ് തനിക്ക് പ്രചോദനമായതെന്ന് ഭാവിയില്‍ ഡോക്ടറാകാന്‍ കൊതിക്കുന്ന കൊച്ചുമിടുക്കന്‍ പറയുന്നു.

കീമോതെറാപ്പിക്കും മറ്റും വിധേയരായി ബുദ്ധിമുട്ടുന്ന രോഗികളെ കണ്ടതോടെയാണ് ബദല്‍ ചികില്‍സ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ താന്‍ ഊര്‍ജിതമാക്കിയത്. തുടര്‍ന്നാണ് ഫോട്ടോതെര്‍മല്‍ തെറാപ്പിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയത്-അര്‍ജുന്‍ പറയുന്നു. കലഗാരിയില്‍ ഐ.ടി. ഡിപ്പാര്‍ട്ട്മെന്‍റില്‍ സൂപ്പര്‍വൈസറാണ് അര്‍ജുന്‍-ന്‍റെ പിതാവ്. മാതാവ് കലഗാരിയിലെ സണ്‍കോര്‍ എനര്‍ജിയില്‍ എന്‍വയേണ്‍മെന്‍റല്‍ അഡ്വൈസറാണ്.

അമേരിക്കയിലെ ചിക്കാഗോയില്‍ ഈ മാസം 22,23 തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര BioGENEius Challenge മല്‍സരത്തില്‍ കാനഡയെ പ്രതിനിധീകരിച്ച് അര്‍ജുന്‍ നായര്‍ പങ്കെടുക്കും.

കേരള ആര്‍.ടി.സി. അധികൃതര്‍ക്ക് ബാംഗൂര്‍ മലയാളികളുടെ നിവേദനം

പഠനങ്ങളും സൂചനകളും പ്രകാരം ഈ ദശകത്തില്‍ മലയാളികളുടെ ഏറ്റവും വലിയ കുടിയേറ്റം ബാംഗൂരിലേക്കാണ്.
ലഭ്യമായ കണക്കനുസരിച്ച് ബാംഗൂരിലെ മലയാളികളുടെ എണ്ണം 12 ലക്ഷം. ജോലിക്കും പഠനത്തിനുമായി മാസം തോറും എത്തിക്കൊണ്ടിരിക്കുന്നതു പതിനായിരക്കണക്കിനാളുകള്‍. ബാംഗൂരിലെ ജനസംഖ്യയുടെ 13 ശതമാനത്തിലധികവും മലയാളികളാണ്. മൈസൂര്‍, മണ്ഡ്യ, ബെല്ലാരി തുടങ്ങി കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലുമുണ്ട് പതിനായിരക്കണക്കിനു മലയാളികള്‍.
എന്നാല്‍ കുടിയേറ്റം തുടങ്ങിയ കാലം മുതല്‍ മലയാളികള്‍ക്കു കേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര എന്നും ദുരിതപൂര്‍ണമാണ്. ആവശ്യത്തിനു ട്രെയിനുകളും ബസുകളുമില്ലാത്തതു തന്നെ പ്രശ്നം.
ഓരോ ബജറ്റിലും മലയാളിയെ തഴയുന്ന റയില്‍വേയ്ക്കു മാത്രമല്ല, കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസിക്കും യാത്രാ ആവശ്യങ്ങള്‍ തൃപ്തികരമായി നിറവേറ്റാനാവുന്നില്ല. അതേസമയം കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ബസുകളും ഇതു മുതലാക്കുന്നു. ലാഭകരമായി സര്‍വീസ് നടത്തി അവര്‍ വിജയം കൊയ്യുന്നു.
പ്രതിദിനം 42 സര്‍വീസുകളുണ്ടെങ്കിലും കേരള ആര്‍ടിസിക്ക് ഇവര്‍ക്കൊപ്പമെത്താനാകാത്തതിനു കാരണമായി അനായാസം പരിഹരിക്കാവുന്ന ഒട്ടേറെ കാര്യങ്ങള്‍് മനോരമ നടത്തിയ അഭിപ്രായ സര്‍വേയിലും പഠനത്തിലും ഉയര്‍ന്നുവന്ന്ു. കഴമ്പുള്ള ഈ പരാതികള്‍ക്കെല്ലാം പരിഹാരമുണ്ടായാല്‍ ഫലം കെഎസ്ആര്‍ടിസിക്കു ന്യായമായ പ്രവര്‍ത്തന ലാഭവും മലയാളികളുടെ യാത്രാക്ളേശത്തിനു വലിയൊരളവോളം അറുതിയുമായിരിkക്കും.
അതിനു വേണ്ടത്, ഇത്ര മാത്രം- കേരള ആര്‍ടിസി മാനേജ്മെന്റ് ദൃഢനിശ്ചയമെടുത്താല്‍ ഈ ഒാണക്കാലത്തിനു മുന്‍പേ തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍.
ദൂരയാത്രയ്ക്ക് പറ്റാത്ത പഴയ ബസുകള്‍ മാറണം
കേരളആര്‍ടിസിയോടുള്ള പ്രധാന പരാതി കാലപ്പഴക്കം ചെന്ന ബസുകളെക്കുറിച്ചാണ്. ദീര്‍ഘദൂരയാത്രയ്ക്കു ചേരാത്ത ബസുകളാണ് ബാംഗൂരിലേക്ക് ഓടുന്നവയിലേറെയും. ബാഗ് വയ്ക്കാനോ, കാലൊന്നു നീട്ടിവയ്ക്കാനോ പറ്റില്ല. സീറ്റുകളും അസ്വസ്ഥത ഉളവാക്കുന്നവയാണ്. കര്‍ണാടക ട്രാന്‍സ്പോര്‍ട് കോര്‍പറേഷനും സ്വകാര്യ ബസുകളും മികച്ച സൌകര്യം നല്‍കുമ്പോഴാണിത്.
എവിടെ നിന്നും റിസര്‍വ് ചെയ്യാന്‍ സൌകര്യം
ഓണ്‍ലൈന്‍വഴിയും നേരിട്ടും കേരള ആര്‍ടിസിയില്‍ ടിക്കറ്റെടുക്കുക എളുപ്പമല്ല. ബാംഗൂരില്‍ മജസ്റ്റിക്, സാറ്റ്ലൈറ്റ് ബസ്സ്റ്റാന്‍ഡുകളില്‍ മാത്രമേ നേരിട്ടു ടിക്കറ്റെടുക്കാന്‍ സൌകര്യമുള്ളു. ഇലക്ട്രോണിക് സിറ്റി, മഡിവാള പോലെ ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് ഇവിടെയെത്തി ടിക്കറ്റെടുക്കല്‍ അസൌകര്യമാണ്.
നഗരത്തില്‍ മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കര്‍ണാടക ആര്‍ടിസി മാതൃകയില്‍ റിസര്‍വേഷന്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങിയാല്‍ ഇതിനു പരിഹാരമാകും. കര്‍ണാടക ആര്‍ടിസിക്കും സ്വകാര്യ ബസുകള്‍ക്കും നഗരത്തിനുള്ളില്‍ ഒട്ടേറെ റിസര്‍വേഷന്‍ ഫ്രാഞ്ചൈസികളുണ്ട്.

ഒാണ്‍ലൈന്‍ റിസര്‍വേഷന് പോരായ്മകള്‍
ഓണ്‍ലൈന്‍ റിസര്‍വേഷനിലും കേരളആര്‍ടിസി ഏറെ പിന്നിലാണ്. സാങ്കേതിക പോരായ്മയാണു പ്രധാനം. ഫലം റിസര്‍വേഷനും ബാങ്കിങ് ഇടപാടുകളും ശ്രമകരം. ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ കിട്ടാനും കാലതാമസമെടുക്കുന്നു.
ബാംഗൂരില്‍ നിന്നു കേരളത്തിലേക്ക് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെങ്കിലും കേരളത്തിന്റെ പല ഭാഗത്തു നിന്നും ബാംഗൂരിലേക്ക് ഇങ്ങനെ ടിക്കറ്റെടുക്കാന്‍ സാധിക്കില്ല. തലശേരി പോലുള്ള സ്ഥലങ്ങളില്‍ നിന്നു കെഎസ്ആര്‍ടിസിയില്‍ ബാംഗൂരിലേക്കു പോകാന്‍ കൌണ്ടറില്‍ ചെന്നു നേരിട്ട് ടിക്കറ്റെടുക്കണം.
കര്‍ണാടകയുടെയും സ്വകാര്യ ബസുകളുടെയും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏറെ സൌകര്യപ്രദമാണ്. ഇന്റര്‍നെറ്റിലൂടെ മാത്രമല്ല മൊബൈല്‍വഴിയും എളുപ്പത്തില്‍ ടിക്കറ്റെടുക്കാം. ഇവയുടെയെല്ലാം മുന്‍കൂര്‍ ബുക്കിങ് 30 ദിവസം മുന്‍പ് തുടങ്ങുകയും ചെയ്യും. കേരളആര്‍ടിസിയിലാകട്ടെ 21 ദിവസം മുന്‍പേ റിസര്‍വേഷന്‍ ആരംഭിക്കൂ. കര്‍ണാടകയുടെയും സ്വകാര്യ ബസുകളുടെയും ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകളിലേറെയും വിറ്റഴിയുന്നത് ഒാണ്‍ലൈന്‍ റിസര്‍വേഷനിലൂടെയാണെന്നതും ശ്രദ്ധേയം.
ബാംഗൂര്‍ നഗരത്തില്‍ കയറാത്ത ബസുകള്‍
സേലം, കോയമ്പത്തൂര്‍ വഴിയുള്ള സര്‍വീസുകളൊഴിച്ചു കേരള ആര്‍ടിസിയുടെ ബസുകളൊന്നും ബാംഗൂര്‍ നഗരത്തിനുള്ളില്‍ കയറുന്നില്ല. മലബാറിലേക്കും നിലമ്പൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കോട്ടയം, പാലാ എന്നിവിടങ്ങളിലേക്കും മൈസൂര്‍വഴിയുള്ള ബസുകള്‍ സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പുറപ്പെടുന്നത്. സിറ്റി ബസുകളില്‍ മണിക്കൂറുകള്‍ സഞ്ചരിച്ചുവേണം ഇവിടെയെത്തി ബസ് പിടിക്കാന്‍. അസമയത്ത് നാട്ടില്‍നിന്നു തിരികെ വരുമ്പോള്‍ ഇതിന്റെ ബുദ്ധിമുട്ട് വിവരണാതീതം.
മഡിവാള, ഇലക്ട്രോണിക് സിറ്റി, ജയനഗര്‍, ബിടിഎം, ബെന്നാര്‍ഘട്ടെ, സര്‍ജാപുര, ബൊമ്മനഹള്ളി, ബേഗൂര്‍ തുടങ്ങി നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ളവരാണ് ഇതുമൂലം ഏറെ വിഷമിക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനുകള്‍ക്കെല്ലാം ശാന്തിനഗറിലെ ബസ്സ്റ്റാന്‍ഡില്‍ റിസര്‍വേഷന്‍ കൌണ്ടറും പാര്‍ക്കിങ് സൌകര്യവുമുണ്ട്. പക്ഷേ, കേരളത്തിനുമാത്രം ഇവിടെ പ്രവേശനമില്ല. മലബാര്‍ ഭാഗത്തേക്കുള്ള ബസുകള്‍ കോറമംഗലയില്‍ നിന്നോ ശാന്തിനഗറില്‍ നിന്നോ പുറപ്പെട്ടാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് വളരെ കുറയും.
സ്പെഷല്‍ ബസുകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണം
ഓണം, ക്രിസ്മസ്, വിഷു, റമസാന്‍ തുടങ്ങി നാട്ടിലേക്കു തിരക്കു കൂടുതലുള്ള സമയങ്ങളില്‍ സ്പെഷല്‍ ബസുകള്‍ അനുവദിക്കുന്നതില്‍ കേരള ആര്‍ടിസിക്കു വലിയ വീഴ്ച സംഭവിക്കുന്നു. അവധിക്കാലം മുന്‍കൂട്ടി കണ്ട് കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ഏജന്‍സിയും ഒരുമാസം മുന്‍പേ സ്പെഷല്‍ ബസുകള്‍ പ്രഖ്യാപിക്കുകയും മുന്‍കൂര്‍ റിസര്‍വേഷന്‍ തുടങ്ങുകയും ചെയ്യും.
നിരക്കു കൂടിയ ഈ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്ന ശേഷം അവസാന നിമിഷമാണ് കേരളം ഒന്നോ രണ്ടോ സ്പെഷല്‍ ബസുകള്‍ അനുവദിക്കുക. തിരക്കേറിയ ദിവസങ്ങളില്‍ കര്‍ണാടക 20 സ്പെഷല്‍ ബസുകള്‍ വരെ കേരളത്തിലേക്ക് ഓടിക്കാറുണ്ട്. മലയാളിയുടെ ദേശീയാഘോഷമായിട്ടും ഓണത്തിനുള്ള സ്പെഷല്‍ ബസുകളുടെ കാര്യത്തില്‍ കേരള ആര്‍ടിസി ഇനിയും തീരുമാനമെടുത്തിട്ടില്ല. കര്‍ണാടകയാകട്ടെ ഇതിനകം 14 സ്പെഷല്‍ ബസുകള്‍ കേരളത്തിലേക്ക് അനുവദിച്ചു കഴിഞ്ഞു.
മെക്കാനിക്കിന്റെ അഭാവം മൂലം സര്‍വീസ് മുടക്കം
നിലവില്‍ ബാംഗൂരില്‍ നിന്നു പ്രതിദിനം 42 കെഎസ്ആര്‍ടിസി സര്‍വീസുകളുണ്ടെങ്കിലും എല്ലാ ദിവസവും ഇവയെല്ലാം ഓടാറില്ല. ബസുകള്‍ കൃത്യമായി സര്‍വീസ് നടത്താത്തതിനാല്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയോടു മുഖം തിരിക്കുന്നു.
മുന്‍കൂട്ടി റിസര്‍വേഷന്‍ സ്വീകരിക്കുന്ന സര്‍വീസുകള്‍ ബസിന്റെ അഭാവം മൂലം പലപ്പോഴും റദ്ദാകുന്നുമുണ്ട്. അവസാനനിമിഷം സര്‍വീസ് റദ്ദാകുന്നത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു.
സ്വന്തമായി മെക്കാനിക്ക് ഇല്ലാത്തതിനാല്‍ ബസുകളുടെ ചെറിയ പണികള്‍ക്കു പോലും വളരെ സമയമെടുക്കുന്നു. ഇപ്പോള്‍ കര്‍ണാടക ആര്‍ടിസിയുടെ മെക്കാനിക്കിനെയോ അല്ലെങ്കില്‍ പുറത്തു നിന്നുള്ളവരെയോ ആണ് ചെറിയ പണികള്‍ക്കു പോലും ആശ്രയിക്കുന്നത്. ഇതുമൂലം 10 മിനിറ്റില്‍ തീരേണ്ട ജോലിപോലും മണിക്കൂറുകളോളം എടുക്കും. സര്‍വീസ് വൈകാനും ഇത് ഇടയാക്കും.
വേണ്ടത്ര കംപ്യൂട്ടര്‍ പോലുമില്ലാത്ത ഒാഫിസ്
ഓണ്‍ലൈന്‍ വഴി ഏറ്റവുമധികംപേര്‍ ടിക്കറ്റെടുക്കുന്ന കെഎസ്ആര്‍ടിസിയുടെ ബാംഗൂരിലെ കംപ്യൂട്ടര്‍ സംവിധാനം കാലപ്പഴക്കം ചെന്നവയാണ്.
ആകെ രണ്ടു കൌണ്ടറിലുമായുള്ള രണ്ടു കംപ്യൂട്ടറിലൂടെയാണ് പ്രതിദിനം ആയിരക്കണക്കിനു ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. ഇവയിലേതെങ്കിലും പണിമുടക്കിലായാല്‍ റിസര്‍വേഷനെ പ്രതികൂലമായി ബാധിക്കും.



കേരളത്തിന് എസി ബസ് രണ്ട്; കര്‍ണാടകയ്ക്ക് 50
ഐടി ജോലിക്കാര്‍ ഏറെയുള്ള ബാംഗൂരിലേക്ക് കേരള ആര്‍ടിസിക്കു പേരിനു മാത്രമേ എസി ബസുകളുള്ളു.

കര്‍ണാടക ആര്‍ടിസി ദിവസേന കേരളത്തിലേക്കും തിരിച്ചുമായി അന്‍പതോളം വോള്‍വോ എസി ബസുകള്‍ ഓടിക്കുമ്പോള്‍ കേരളത്തിന് ഇരുഭാഗത്തേക്കുമായുള്ളത് രണ്ട് എസി ബസുകള്‍ മാത്രം. തിരുവനന്തപുരത്തേക്കുള്ള ഈ സര്‍വീസില്‍ എന്നും നിറയെ യാത്രക്കാരുമുണ്ട്.
എറണാകുളം, തൃശൂര്‍, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലേക്കും എസി സര്‍വീസ് തുടങ്ങിയാല്‍ യാത്രക്കാര്‍ക്കും കെഎസ്ആര്‍ടിസിക്കും ഒരുപോലെ പ്രയോജനകരമാകും.
ഇവിടേക്കെല്ലാം കര്‍ണാടകയുടെയും സ്വകാര്യ ഏജന്‍സികളുടെയും വോള്‍വോ ബസുകള്‍ ധാരാളം. കേരള ബസുകളെക്കാള്‍ ഉയര്‍ന്ന നിരക്കാണെങ്കിലും ഇവയില്‍ നിറയെ യാത്രക്കാരുമുണ്ട്.

നിരക്കു കുറഞ്ഞ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും എസി ബസുകളും ആരംഭിച്ചാല്‍ എല്ലാവിഭാഗത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും പ്രയോജനകരമാകും.
Source: Malayala Manorama

Friday, August 9, 2013

ആജീവനാന്ത കാന്‍സര്‍ സുരക്ഷ വെറും 500 രൂപയ്ക്ക്!

കാന്‍സറിന് ഇന്ന് ചെലവുകുറഞ്ഞ പരിശോധനാരീതികള്‍ ലഭ്യമാണ്. ഡോക്ടറുടെയോ ആസ്പത്രിയുടെയോ സഹായംപോലും ആവശ്യമില്ലാതെ ചെയ്യാം. ഇത് ആരും അത്ര ഗൗരവമായി എടുക്കുന്നില്ല. ഇതുമൂലം നിത്യദുരിതത്തിലേക്കും കഷ്ടപ്പാടിലേക്കും വഴിതെളിയുന്നു. കാന്‍സര്‍മൂലം കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത തകരുന്നു.


കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തി
ന്‍റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. ഏറ്റവും ചുരുങ്ങിയത് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ ചികിത്സാപരിരക്ഷ വെറും 500 രൂപയ്ക്ക്  ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.

500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 
1,000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 
1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. 
2,000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 
10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സലഭിക്കും.

ഈ പദ്ധതിയുടെ പ്രത്യേകതകള്‍
  • അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും.
  • വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല.
  • ആജീവനാന്ത സംരക്ഷണം ലഭിക്കും.
  •  അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
  • അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.
  • കാന്‍സര്‍ രോഗികളല്ലാത്ത, നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്ത ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം.

അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്.

അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.

ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്‍റ്മാരോ ഇടനിലക്കാരോ ഇല്ല. 

0471-2522324, 2522288 എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെയോ അല്ലെങ്കില്‍ ഇവിടെയോ ക്ലിക്ക് ചെയ്യുക


കാന്‍സര്‍ ലക്ഷണങ്ങള്‍
ഉണങ്ങാത്ത മുറിവുകള്‍, പ്രത്യേകിച്ച് വായില്‍, ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പും പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍ അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം, ആഹാരമിറക്കാനുള്ള പ്രയാസം, വയറുകടി ഇല്ലാത്തപ്പോഴുണ്ടാകുന്ന വയറുവേദന, തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും എന്നിവയാണ് കാന്‍സറിന്‍റെ സൂചനകള്‍ ആയേക്കാം.

കാന്‍സര്‍ എങ്ങനെ തടയാം
500ഗ്രാം മുതല്‍ 800ഗ്രാം വരെ പച്ചക്കറികളും പഴങ്ങളും ദിനംപ്രതി ഉപയോഗിക്കുക, ഉയര്‍ന്ന തോതില്‍ ആന്‍റിഓക്‌സിഡന്‍റ് അടങ്ങിയിട്ടുള്ള ചീര, കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, മുളക്, തക്കാളി, മത്തന്‍, മധുരക്കിഴങ്ങ്, ഗ്രീന്‍പീസ്, നാരങ്ങ, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയം ചെയ്താല്‍ കാന്‍സര്‍ രോഗംവരാതെ ശരീരത്തെ സംരക്ഷിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ബീറ്റാകരോട്ടിന്‍ കൂടിയതോതില്‍ മേല്‍പ്പറഞ്ഞ പച്ചക്കറികളില്‍ ഉണ്ട്. കൂണ്‍, പപ്പായ, നെല്ലിക്ക, അവക്കാഡൊ, മുള്ളുള്ള ആത്തച്ചക്ക തുടങ്ങിയവയും കാന്‍സറിനെ പ്രതിരോധിക്കും. നിറമുള്ള പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കണം. 

കൊഴുപ്പേറിയ ഭക്ഷണം ഒഴിവാക്കണം. മത്സ്യവും ഇറച്ചിക്കോഴിയും ഉപയോഗിക്കാം. മറ്റ് ഇറച്ചികള്‍ കുറയ്ക്കണം. കരിഞ്ഞ ഭക്ഷണം ഒഴിവാക്കണം. സ്തനങ്ങള്‍ പതിവായി സ്വയം പരിശോധിക്കണം. തടിപ്പോ മുഴയോ വേദനയോ തോന്നുന്നുവെങ്കില്‍ മാമോഗ്രാഫി ചെയ്യണം. 30 വയസ്സിന് മുകളില്‍ പ്രായമുള്ള വിവാഹിതരായ എല്ലാ സ്ത്രീകളും പാപ്‌സ്മിയര്‍ പരിശോധന നടത്തണം. അല്ലെങ്കില്‍ ഹ്യുമന്‍ പാപിലോമാ വൈറസ് ഡി.എന്‍.എ. ടെസ്‌റ്റോ, ലിക്യുഡ് ബേസ്ഡ് സൈറ്റോളജി (എല്‍.ബി.സി.) ടെസ്‌റ്റോ നിര്‍ബന്ധമായും നടത്തണം. പുകവലി ഉപേക്ഷിക്കണം. പുകയിലയും മദ്യവും ഒഴിവാക്കണം. പതിവായി വ്യായാമം ചെയ്യണം.


പാവപെട്ട കാന്‍സര്‍ രോഗികളെയും, അവരുടെ കുടുംബാംഗങ്ങളേയും സാമൂഹ്യമായും, വൈകാരികമായും, സാമ്പത്തികമായും സഹായിക്കുന്ന  'ആശ്രയ' - എന്ന സംഘടനയെ കുറിച്ച് ഇവിടെ വായിക്കാം.

Monday, August 5, 2013

എങ്ങിനെ നമ്മുടെ നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്താം? How can we locate our lost android device?

ഇതാ Android ഫോണ്‍ ഉപയോഗിക്കുന്നവർ കാത്തിരുന്ന ഒന്ന് ഗൂഗിൾ ഈ മാസം പുറത്തിറക്കുന്നു. Android Device Manager എന്നാണ് പേര്. നിങ്ങളുടെ ഫോണ്‍ എവിടെയെങ്കിലും വച്ച് മറന്നുപോയാലോ ആരെങ്കിലും അടിച്ചു മാറ്റിയാലോ അതെവിടെയാണെന്ന് ഗൂഗിൾ മാപ്പിൽ കാണിച്ചു തരും.

മാത്രമല്ല, ഫോണ്‍ സൈലന്‍റ് മോഡിൽ ആണെങ്കില്‍പോലും ഫുൾ ഒച്ചയിൽ റിംഗ് അടിപ്പിക്കാൻ സാധിക്കും. തിരിച്ചു കിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ Wipe Device എന്നൊരു option ഉം ഉണ്ട്. എല്ലാ പേഴ്സണൽ ഡാറ്റയും ഡിലീറ്റ് ആകും.
2013 ഓഗസ്റ്റ്‌ അവസാനത്തോടെ ഇത് എല്ലാവർക്കും ലഭ്യമാകും എന്നറിയുന്നു.
വാൽക്കഷ്ണം :ഇതിൽ രജിസ്റ്റർ ചെയ്താൽ ഫോണ്‍ എവിടെയാണെന്ന് എപ്പോൾ വേണമെങ്കിലും ഗൂഗിളിൽ കേറി നോക്കിയാൽ അറിയാൻ കഴിയും. വീട്ടിലുള്ളവരോ കൂട്ടുകാരോ നിങ്ങളുടെ ഫോണ്‍ രജിസ്റ്റർ ചെയ്യാതെ നോക്കണം. എവിടെയാണ് എന്ന് ചോദിച്ചാൽ ചുമ്മാ നുണ പറയാൻ ഇനി പറ്റില്ല കേട്ടോ!
(ചുമ്മാ മറ്റുള്ളവർക്ക് രജിസ്റ്റർ ചെയ്യാനൊന്നും പറ്റില്ല. ഫോണിൽ confirmation മെസ്സേജ് വരും. ആ നമ്പർ അടിച്ചു കൊടുക്കണം; എന്നാലേ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റൂ.)

Thursday, July 18, 2013

ചോദ്യം: "എന്താണാ മഹാന്‍ കണ്ട സ്വപ്നം?" ഉത്തരം: "മദ്യവിമുക്തമായ കിനാശ്ശേരി..." - മുഴുവന്‍ മലയാളികളും വായിക്കാന്‍

എന്‍റെ ഈ പോസ്റ്റ്‌ എല്ലാ മദ്യപന്‍മാര്‍ക്കുമായി പ്രത്യേകമായി 'ഡെഡിക്കേറ്റ്' ചെയ്യുന്നു.
ഈ പോസ്റ്റ്‌,  facebook ലെ 'Social Awareness' ഗ്രൂപ്പിലെ ശ്രീ.എന്‍. ശ്രീജിത്ത് തയ്യാറാക്കിയതാണ്.
ഈയടുത്തകാലത്ത് ഞാന്‍ വായിച്ച, വളരെ നല്ല 'ഇന്‍സ്പിരേഷണല്‍' ആയ ഒരു ജീവിതാനുഭവമായതിനാല്‍, ഇത് ഞാന്‍ 'റീ-പോസ്റ്റ്‌' ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.


ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ഒരു സിനിമ കുറേക്കാലമായി മനസ്സിലുണ്ട്. അതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് അടുത്ത കാലത്തണ്. 'ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട വായനയിലും ചര്‍ച്ചയിലുമാണ് ഞാന്‍ മഹാകവിയുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്നത്. മദ്യം ഒരു വ്യക്തിയുടെ, ഒരു കലാകാരന്റെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി ശരിക്കും മനസ്സിലാവുന്നത് അപ്പോഴാണ്.

കണ്ണാടിയില്‍ സ്വന്തം രൂപം കാണുന്നതു പോലെ, ചങ്ങമ്പുഴയില്‍ എവിടെയൊക്കെയോ എനിക്ക് എന്നെത്തന്നെ കാണാനായി. കവിമനസ്സിലെ സംഘര്‍ഷങ്ങള്‍, അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ, സങ്കടങ്ങള്‍ ഇതെല്ലാം എന്റെ മനഃസമാധാനം കെടുത്തി. ഒരു ആത്മവിചാരണയ്ക്ക് ഒരുങ്ങിയപ്പോള്‍ എനിക്കുതന്നെ പേടിയായി.


പതിനെട്ട് വയസ്സ് മുതല്‍ ഞാന്‍ മദ്യം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നാടകത്തിന്റെയും സിനിമയുടെയും ഇടവേളകളില്‍ മദ്യപാനം ഉണ്ടായിട്ടുമുണ്ട്. കാര്യങ്ങളെ മാറിനിന്ന് കാണുമ്പോഴാണ്, എല്ലാം കൂടുതല്‍ തെളിയുന്നത്, ഇതുവരെയില്ലാത്ത ചില തിരിച്ചറിവുകളിലേക്കും വീണ്ടു വിചാരത്തിലേക്കും നാം നയിക്കപ്പെടുന്നത്.
ഇപ്പോള്‍ പിന്‍തിരിഞ്ഞു നോക്കുമ്പോഴാണ് മനസ്സിലാവുന്നത്, മദ്യം ഒരിക്കലും എനിക്ക് ആശ്വാസമായിട്ടില്ല എന്ന്. താത്കാലിക ലഹരി എന്നതിനപ്പുറത്തേക്ക്, ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരിക്കലും മദ്യം സഹായകമായിട്ടില്ല.
സര്‍ഗാത്മകതയുടെ തലത്തിലും അതൊരിക്കലും ഗുണകരമായിട്ടില്ല. മദ്യം ക്രിയേറ്റിവിറ്റിയെ ഒരിക്കലും പോഷിപ്പിക്കില്ല എന്നും ക്രിയേറ്റീവായവര്‍ മദ്യപിച്ചിട്ട് പുതിയ ആകാശമൊന്നും നേടിയിട്ടില്ല എന്നും ഞാനിപ്പോള്‍ തിരിച്ചറിയുന്നു.
എത്രയോ ചടങ്ങുകള്‍ക്ക്, ഉദ്ഘാടനങ്ങള്‍ക്ക് ഞാന്‍ പോയിട്ടുണ്ട്. പലരും വണ്ടിക്കാശു പോലും തരാതിരുന്നിട്ടുണ്ട്. കൃത്യമായി തരിക മദ്യമാണ്. വര്‍ഷങ്ങളായി മദ്യം ഉള്‍പ്പെടുന്ന സത്കാരങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു കുറവും ഉണ്ടായിട്ടില്ല. മദ്യപാനം എനിക്ക് വെറുമൊരു ചടങ്ങായിരുന്നില്ല. അല്പം മാത്രം മദ്യം കഴിക്കുന്നവരുണ്ടാവാം. എനിക്ക് അല്പം മാത്രമായി പറ്റിയിരുന്നില്ല. മദ്യസത്കാരത്തിനിടെ, ഞാനിപ്പോള്‍ പ്രിയനന്ദനനോടൊപ്പം 'വീശിക്കൊണ്ടിരിക്കുകയാ'ണെന്ന് എത്രയോ പേര്‍ ഫോണില്‍ പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ക്ക് എന്നോടൊപ്പം മദ്യപിക്കുന്നതിലൂടെ ലഭിക്കുന്ന രസം ഞാനും ആസ്വദിക്കുകയായിരുന്നു.


നല്ല സിനിമയ്ക്ക് മദ്യം ഒരിക്കലും ഗുണം ചെയ്തിട്ടില്ല. നല്ല സിനിമ വേണമെന്ന് ആഗ്രഹിക്കുന്നവരല്ല എന്നോടൊപ്പം മദ്യവിരുന്നില്‍ ഘോഷയാത്ര നടത്തിയവര്‍ ബഹുഭൂരിപക്ഷവും.

സാധാരണ ജീവിതത്തില്‍ വേലികള്‍ കണ്ടാല്‍ നാം രണ്ടു തവണ ആലോചിക്കും. എന്നാല്‍ മദ്യപന് മുന്നില്‍ വേലികളില്ല. പരിധികളില്ല. അയാള്‍ വേലി ഇല്ലാത്ത ആളാവും. അതുകൊണ്ടു തന്നെ അതെപ്പോഴും കുഴപ്പങ്ങളില്‍ കൊണ്ടു ചാടിക്കും. മദ്യപന്, സമൂഹത്തില്‍നിന്നുള്ള കുപ്രചാരണങ്ങള്‍, ജല്പനങ്ങള്‍ എല്ലാം കേള്‍ക്കേണ്ടി വരും. സഹിക്കേണ്ടിവരും. അനാവശ്യമായ ആക്ഷേപങ്ങള്‍ക്ക് വഴിതുറക്കും. നമ്മുടെ വാക്കുകള്‍ പലരും ദുരുപയോഗം ചെയ്യും. ഇതൊക്കെ സ്വന്തം അനുഭവം കൊണ്ട് ശരിയാണെന്ന് ബോധ്യം വന്നിട്ടുള്ള കാര്യങ്ങളാണ്. മദ്യപിച്ച് കാര്യങ്ങള്‍ പറഞ്ഞാല്‍ ആളുകള്‍ പറയുക അയാള്‍ വെള്ളമടിച്ചിട്ടു പറയുകയാണെന്നാണ്. സ്വാഭാവികമായി ഉണ്ടാവുന്ന പ്രതികരണം, അത് ശരിയാണെങ്കില്‍പ്പോലും, മദ്യം കഴിച്ചതിന് ശേഷമാണെങ്കില്‍ ആളുകള്‍ ഗൗരവത്തോടെ കാണില്ല.

മുല്ലനേഴി മാഷെപ്പറ്റി എത്രയോ പേര്‍ ഈ മട്ടില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മാഷെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ക്ഷണിച്ചാല്‍ അത് കുഴപ്പമാകുമോ എന്ന് എല്ലാവരും ആശങ്കപ്പെട്ടിരുന്നു. മാഷ് ഇന്നില്ല. മദ്യത്തില്‍ നിന്ന് മാഷും മാഷില്‍നിന്ന് മദ്യവും മുക്തി നേടിയിരിക്കുന്നു.

ഒരിക്കലും തന്റെ പ്രതിഭാവിലാസത്തില്‍ മാഷ് മദ്യം കലര്‍ത്തിയിരുന്നില്ല. എന്നാല്‍ പൊതുസമൂഹം മാഷെ കണ്ടത് മറ്റൊരു കണ്ണിലൂടെയായിരുന്നു.മദ്യം ഉപയോഗിച്ചതിലൂടെ പറയുന്ന തുറന്നു പറച്ചിലുകള്‍ പലരേയും വേദനിപ്പിച്ചിട്ടുണ്ട്. ലഹരിയുടെ പുറത്ത് ബോധപൂര്‍വമല്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ ആളുകള്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നതും അറിഞ്ഞിട്ടുണ്ട്.
അനാവശ്യമായ തെറ്റിദ്ധാരണകള്‍ക്കും പിണക്കങ്ങള്‍ക്കുമൊക്കെ അവ വഴിവെച്ചിട്ടുണ്ട്. മദ്യപിക്കുന്ന നാളില്‍ അതൊന്നും ഗൗരവത്തിലെടുക്കാന്‍ ശ്രമിച്ചിരുന്നില്ല. 



മദ്യം കഴിക്കുമ്പോള്‍ സ്വാഭാവികമായി ഒരലസത കടന്നുവരും. അത് സ്വാഭാവികമാണ്. മദ്യം കഴിക്കാത്ത സമയത്ത് ജീവിതത്തിലുള്ള ജാഗ്രത മദ്യപാന സമയത്ത് നഷ്ടമാകും. ക്രിയേറ്റീവായ മനുഷ്യന്‍ എപ്പോഴും ക്രിയേറ്റീവാണ്. അതിന് മദ്യം ആവശ്യമില്ല. മദ്യം കഴിച്ചതുകൊണ്ട് ആരും ക്രിയേറ്റീവാകുന്നില്ല.
മദ്യം കൊണ്ട് പ്രതിഭ ഉണ്ടാക്കാനാവില്ല. മദ്യത്തിന്റെ പേരില്‍ കലാകാരന്മാരെ ആഘോഷിക്കുന്നതിലെ മൂഢത ഇപ്പോഴെനിക്ക് മനസ്സിലാവുന്നുണ്ട്.

പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാം തന്നെ പറഞ്ഞിട്ടുണ്ട്. കവിയുടെ മൂലക്കുരു നോക്കേണ്ട, കവിത നോക്കിയാല്‍ മതി എന്ന്. നമുക്കിന്ന് താത്പര്യം കവിയുടെ മൂലക്കുരുവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്.ചങ്ങമ്പുഴയുടെ ആത്മകഥയില്‍, രോഗാവസ്ഥയിലാണ് തന്റെ ജീവിതത്തിനുമേല്‍ മദ്യം നടത്തിയ താണ്ഡവത്തെ കവി തിരിച്ചറിയുന്നത്. ആ പശ്ചാത്താപം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആളുകള്‍ തന്നെ അറിഞ്ഞിട്ടല്ല തന്നോടൊപ്പം ചേര്‍ന്നതും മദ്യപിച്ചതും എന്നും അതിന്റെ ആഘോഷം മാത്രമായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നതെന്നും ചങ്ങമ്പുഴ നിരീക്ഷിക്കുന്നുണ്ട്.

ചങ്ങമ്പുഴ സിനിമയുടെ തിരക്കഥാരചന, അദ്ദേഹത്തിന്റെ ജീവിതത്തില്‍ കലര്‍ന്ന മദ്യത്തെയും സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങളെയുംപറ്റി എനിക്കും പുതിയ വെളിച്ചം നല്‍കുകയായിരുന്നു. എനിക്കു തന്നെ ഭാരമായിരിക്കുന്ന, പ്രശ്‌നകാരിയായ, സമൂഹത്തിന്, കുടുംബത്തിന് വേദനയുണ്ടാക്കുന്ന മദ്യത്തെ ഞാന്‍ എന്തിന് ചുമക്കണം എന്ന ചിന്ത എന്നെ പിന്തുടരാന്‍ തുടങ്ങി. മദ്യത്തില്‍ നിന്ന് മുക്തിനേടണം എന്ന ചിന്ത രൂഢമായി. മദ്യം എന്റെ ജീവിതത്തിലെ ചീഞ്ഞ അവയവമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ശ്രമകരമാണെങ്കിലും അതറുത്തു മാറ്റിയേ തീരൂ. ലഹരിയുടെ താത്കാലിക മയക്കത്തില്‍ നിന്നും എനിക്ക് സ്വതന്ത്രനാവണം. മദ്യത്തില്‍ ആറാടിയുള്ള ആഘോഷങ്ങളുടെ കാപട്യത്തില്‍നിന്ന് വിടുതല്‍ പ്രഖ്യാപിക്കണം...
മറ്റുള്ളവര്‍ക്ക്, ഒരു ഡോക്ടര്‍ക്കു പോലും ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാന്‍ കഴിയില്ല; നാം സ്വയം തീരുമാനിക്കാത്തിടത്തോളം.
എനിക്കതിനു കഴിയും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. കാരണം, സ്വന്തം ആഗ്രഹങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും വളര്‍ന്നവനാണ് ഞാന്‍.

അങ്ങനെ, ഇനി എന്റെ ജീവിതത്തില്‍ മദ്യത്തിന് സ്ഥാനമില്ല എന്ന് ഞാന്‍ നിശ്ചയിച്ചു. ഞാനിപ്പോള്‍ സ്വച്ഛമായ വായു ശ്വസിക്കുകയാണ്. സ്വതന്ത്രമായൊരാകാശം മുന്നില്‍ നിവര്‍ന്നിരിക്കുന്നു. മനസ്സ് അനാവശ്യ സംഘര്‍ഷങ്ങളില്‍ നിന്ന് വിടുതല്‍ നേടി കനമില്ലാതായിരിക്കുന്നു. കൂടുതല്‍ ക്രിയേറ്റീവാകാന്‍, ജാഗരൂകനാവാന്‍ എനിക്കിപ്പോള്‍ കഴിയുന്നു...

സലീംകുമാര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വോട്ടര്‍' എന്ന സിനിമയാണ് ഞാന്‍ ഉടനെ തന്നെ ചെയ്യാനിരിക്കുന്നത്. മാളവിക ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന സത്യന്‍ കോളങ്ങാടിന്റേതാണ്. ആഗസ്തില്‍ തുടങ്ങും. വൈദ്യുതി എത്തിയിട്ടില്ലാത്ത, നല്ല കുടിവെള്ളം പോലും കിട്ടാത്ത ഒരു ദ്വീപിലെ വോട്ടറുടെ കഥയാണ് ഈ ചിത്രം.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നേരത്തേ തീരുമാനിച്ച 'ഒടിയന്‍' എന്ന സിനിമ തുടങ്ങാനിരുന്നതായിരുന്നു. അതിന്റെ ഗാനങ്ങളുടെ റിക്കാര്‍ഡിങ് കഴിഞ്ഞിട്ടുണ്ട്. 'ഒടിയന്‍' പിന്നീട് ചെയ്യാന്‍ വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. വേറെയും ചില പ്രോജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഞാനിപ്പോള്‍ പൂര്‍ണമായും സിനിമയുടെ ലഹരിയിലാണ്. അതെ, ഇനിയെനിക്ക് കലയുടെ, സിനിമയുടെ ലഹരി മാത്രം മതി. മദ്യം തരുന്ന താത്കാലിക മയക്കത്തില്‍ നിന്ന് ഞാന്‍ മുക്തനാവുന്നു!

അടുത്ത വര്‍ഷം ആദ്യം ചങ്ങമ്പുഴയെക്കുറിച്ചുള്ള സിനിമ ചെയ്യും. എന്റെ ജീവിതത്തില്‍ പുതിയൊരധ്യായം തീര്‍ക്കാന്‍ നിമിത്തമായ ഈ ചിത്രം, മലയാള സിനിമയ്ക്കും ചങ്ങമ്പുഴയെ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കും നല്ലൊരനുഭവമാക്കിത്തീര്‍ക്കാന്‍ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്.

തയ്യാറാക്കിയത്: എന്‍. ശ്രീജിത്ത് - 'Social Awareness' ഗ്രൂപ്പ്‌ @facebook.com


-------------------------------------------------------------------------------------------------------










Tuesday, July 9, 2013

uppu thinnavar enthaayaalum kurachu vellam kudikkum.

This post is in munglish.

Enthaayi... oru SukumaranNair (NSS) vichaarichittu nadakkaathathu mattoru Sreedharan Nairum, Saritha Nairum, SaluMenon num koodi angu oppicheduthu. 

Enthu parayaana! Ee vaka silly silly kaaryangalude pinnaale poyi aappilaakaan kore Congress nethaakkal maathram. Allaa... vere ethenkilum political party yile nethakkal ee 'sarithorja' problem thil avarude peru kodutho? Illallo.... appo athaanu.

Ok ok. Enthaayaalum....  uppu thinnavar kurachu vellam kudikkum.

Saturday, July 6, 2013

K.S.R.T.C - who will save our Kerala's own travel aid?

നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ നിലമ്പൂര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ താളംതെറ്റുന്നു. തൊഴിലാളി യൂണിയനുകള്‍ തമ്മിലുള്ള വടംവലിയാണ് ഷെഡ്യൂളുകള്‍ കൂട്ടത്തോടെ കാന്‍സല്‍ ചെയ്യാന്‍ ഇടയാക്കുന്നത്. ഇന്നലെ മാത്രം ഏറ്റവുംകൂടുതല്‍ കളക്ഷനുള്ള കോഴിക്കോട്- വഴിക്കടവ് ടി.ടി. സര്‍വീസുകളാണ് റദ്ദാക്കിയത്.

നിലവില്‍ സി.ഐ.ടി.യു യൂണിയന്‍ സമരത്തിലാണ്. ഐ.എന്‍.ടി.യു.സി യൂണിയനിലെ തൊഴിലാളികള്‍ സമരത്തിലുള്ള തൊഴിലാളികളുടെ സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. പലരും ലീവെടുത്തിട്ടുമില്ല. എന്നാല്‍ സര്‍വീസ് നടത്താനും തയ്യാറായില്ല.

രണ്ട് യൂണിയനില്‍പ്പെട്ടവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഡിപ്പോയില്‍ വാക്ക്‌പോരും നടന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരാകട്ടെ പ്രശ്‌നത്തില്‍ ഇടപെടാതെ പരസ്യമായി രാഷ്ട്രീയം കളിക്കുന്നതായും ആക്ഷേപമുണ്ട്.

ഒരു മാസത്തിനുള്ളില്‍ ലാഭകരമായ നൂറോളം സര്‍വീസുകളാണ് റദ്ദാക്കിയത്. കണ്ടക്ടര്‍മാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും പകരം ആളുകളെ നിയമിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. പലപ്പോഴും കണ്ടക്ടര്‍മാരുടെ കുറവുപറഞ്ഞാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്.

അതേസമയം കോഴിക്കോട്- വഴിക്കടവ് പാതയിലോടുന്ന സ്വകാര്യബസ്സുകളെ സഹായിക്കാനാണ് അടിക്കടി സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.

Source: Mathrubhumi

Saturday, June 22, 2013

Oh God, you are great! ദൈവമേ, അങ്ങ് വലിയവനാണ്‌!

ഏതു നിരീശ്വരവാദിയും വിളിച്ചു പോവും...എന്‍റെ ദൈവമേ എന്ന്! നിങ്ങള്‍ മുഴുവന്‍ കാണുക..സമ്മതിച്ചേ പറ്റൂ...ദൈവം വലിയവന്‍ തന്നെ!



View Larger Map 

സംഭവം നടക്കുന്നത് റൊമേനിയയിലെ,  ബെബേര എന്നൊരു ഗ്രാമത്തില്‍. അവിടെ അലീന എന്നൊരു രണ്ട് വയസ്സ്കാരി പെണ്‍കുട്ടി ഒരു കുഴല്‍കിണറിനുള്ളില്‍ വീണു.  കുഴല്‍കിണറിനുള്ളില്‍ ഏകദേശം 5 മീറ്റര്‍ ഉള്ളിലാണ് നിസ്സഹായയായി ആ പാവം കുട്ടി കിടക്കുന്നത്.

നീണ്ട 6 മണിക്കൂറുകള്‍ രക്ഷാപ്രവര്‍ത്തകര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ആ കുട്ടിയെ പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

പെട്ടെന്ന് ഫോര്‍നിക എന്നു പേരുള്ള മെലിഞ്ഞ ഒരു പെണ്‍കുട്ടി അവളെ രക്ഷിക്കാനായി മുന്നോട്ടുവന്നു.  അവളുടെ ആദ്യശ്രമം വിഫലമായി. എങ്കിലും, ഉദ്യോഗജനകമായ തന്‍റെ രണ്ടാംശ്രമത്തില്‍ അവള്‍ വിജയിക്കുക തന്നെ ചെയ്തു!
രാജ്യം മുഴുവന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ട് ഈ സംഭവം കാണുകയായിരുന്നു.

കൂടുതല്‍ പറയുന്നില്ല; നിങ്ങള്‍ തന്നെ അത് കണ്ട് നോക്കു.





Short translation of the clip:
In a Romanian village called Bebera, a  2 year baby girl Alina fell in to a tube well and stuck 5 meters inside the well.

They were spending 6hrs to rescue her, but the effort was ended without any result.

Suddenly the thin girl Fornica came forward to do this.  Her first attempt, was a failure because of difficulty in getting back the baby.   But in the second attempt she did it...!

The whole nation was watching this and praying for those.

Thursday, June 20, 2013

ഗുല്‍മെഹക്: കണ്ണീര്‍ക്കടലിന്‍ നടുവിലൊരു പാക്കിസ്ഥാനി പെണ്‍കുട്ടി

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് നിഷ ജെബിയുടെ ബ്ളോഗ് ഇവിടെ ഞാന്‍ പകര്‍ത്തുകയാണ്.
My this blog post is copy of the said blog post of Ms.Nisha Jebi, who is now working in Manoram News.
I'm re-posting this blog through my blog only because it touched me. For a moment, I thought about Pakistan, the People living there, the massacres happening there, the non-peace atmosphere.... etc.

Wednesday, June 19, 2013

ഒരു പുതിയ കാറും പിന്നെ കുറേ നൂലാമാലകളും!





കാര്‍ ഒന്ന് മാറ്റിയാലോ എന്നൊരു പൂതി...
സുഹൃത്തുക്കളോട്‌ അഭിപ്രായം ചോദിച്ചു… ഏതു കാര്‍ വാങ്ങണം...?








ഓരോരുത്തരും അവരവര്‍ ഉപയോഗിക്കുന്ന കാറുകളുടെ മഹത്വം വിളമ്പാന്‍ തുടങ്ങി. കൂടെ വേറെ കുറെ പൊങ്ങച്ചവും ...നടപ്പില്ല...




നെറ്റില്‍ ഒന്ന് പരതി ...അത്യാവശ്യം details ഒക്കെ എടുത്തു .


അവസാനം ഏതു വേണമെന്ന കാര്യത്തില്‍ തീരുമാനം ആയി.

 

വിളിച്ചു കാര്‍ കടയിലേക്ക് ...10 മിനിടിനുള്ളില്‍ വാനര പട എത്തി ...ഓടിച്ചു നോക്കാനുള്ള വണ്ടിയും കൊണ്ട് വന്നിടുണ്ട്. 


കാറിനെ കുറിച്ചുള്ള വിവരണങ്ങള്‍ തുടങ്ങി. ഞാന്‍ എല്ലാം അതീവ ശ്രദ്ധയോടെ കേട്ട് നിന്നു.



എല്ലാം മനസിലായില്ലേ മാഡം ...?
..
ഞാന്‍ പറഞ്ഞു ..."പിന്നെ എനിക്കെല്ലാം മനസിലായി".

ഇവന്മാര്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കണമെങ്കില്‍ automobile engineering പോലും പോരാതെ വരും. എനിക്കൊന്നും മനസിലായില്ല.

പക്ഷെ ഒന്ന് മനസിലായി ...ഇതൊരു തന്ത്രം ആണ് ...നമുക്ക് മനസ്സില്‍ ആകാത്ത രീതിയില്‍ കാര്യങ്ങള്‍ അവതരിപികുക, അഡ്വാന്‍സ്‌ വാങ്ങി ബുക്ക്‌ ചെയ്യുക. നമുക്ക് മനസിലായാല്‍ മറ്റു വണ്ടികളുമായി നമ്മള്‍ compare ചെയ്യും ..ഏത് ...

മാഡം ഇന്ന് 10,000 കൊടുത്തു ബുക്ക്‌ ചെയ്താല്‍ 5000 രൂപ discount കിട്ടും.

ഒരു പതിനായിരവും കൊടുക്കുന്നില്ല, പക്ഷെ എനിക്ക് 20,000 രൂപയുടെ discount വേണം എന്ന് ഞാന്‍....

 

 10 മിനിറ്റ് നീണ്ട വാഗ്വാദത്തിനോടുവില്‍ discount 15,000 ആയി ഉറപ്പിച്ചു, without giving any advance.


അപ്പൊ അടുത്ത കുരിശു ...7500 രൂപ പ്രോസിസ്സിംഗ് fee ഉണ്ടത്രേ....എന്ത് processing ...?
വണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ചാര്‍ജ്ജ് ...!
വണ്ടി ഞാന്‍ രജിസ്റ്റര്‍ ചെയ്തു കൊള്ളാം ...നിങ്ങള്‍ കഷ്ടപ്പെടണ്ട ..
എന്നാല്‍ 5000 കൊടുക്കണമെന്ന് ...ചെന്നയില്‍ നിന്നും വണ്ടി തിരോന്തരം വരെ എത്തിച്ചതിന്‍റെ ചാര്‍ജ്ജ് പോലും ...തായും മായും കൂട്ടി രണ്ടെണ്ണം വിളിക്കാനാണ് തോന്നിയത് ...എന്തായാലും അതിന് മുന്‍പ് അവന്‍ പോയി .

അങ്ങനെ ഒരു കടമ്പ കഴിഞ്ഞു. 


എന്‍റെ ഫോണ്‍ പതിവില്ലാത്ത രീതിയില്‍ നിര്‍ത്താതെ ചിലക്കുന്നു. 15 missed calls, അതും 15 നമ്പരുകളില്‍ നിന്നും. തിരിച്ച് വിളിച്ചു , എനിക്ക് കാര്‍ ലോണ്‍ തരാന്‍ വേണ്ടി 15 കമ്പനികള്‍ നിര നിരയായി നില്കുന്നു. ഒരു Yes പറഞ്ഞാല്‍ ഈ 15 കമ്പനികളും ഇപ്പൊ വീട്ടിലെത്തും. ഓരോ ഗ്രൂപ്പിലും 2 പേര്‍ വെച്ച് നോക്കിയാല്‍ 30 പേര്‍ പിന്നെ 15 ബൈക്കും വീടിനു മുന്നില്‍ നിരക്കും . ആ സാഹസത്തിനു ഞാന്‍ മുതിര്ന്നിാല്ല. വീട്ടില്‍ എന്തേലും അത്യാഹിതം നടന്നോ എന്ന് നാട്ടുകാര്‍ ചിന്തിചാലോ ...! 


ഓരോരുത്തരും ഓരോ interest റേറ്റ് ആണ് ഓഫര്‍ ചെയ്യുന്നത് ...ലേലം വിളി പോലെ... 
 
10%, 7%, 4% ,അവസാനം ഒരു കമ്പനി 2% വരെ എത്തി. ആകെ confusion ആയി. ഒരാള്‍ 2% തരാം എന്ന് പറയുന്നു, മറ്റൊരാള്‍ 10%.
8%
വ്യത്യാസം! എന്തോ ഒരു അപകടം മണക്കുന്നു ...അറിഞ്ഞിട്ട് തന്നെ കാര്യം.



 

15 പേരെയും വിളിച്ചു. 5 ലക്ഷം ആണ് എനിക്ക് ലോണ്‍ വേണ്ടത്. തിരിച്ചടവ് കാലാവധി 60 മാസം (5 വര്‍ഷം), അപ്പൊ ഒരു മാസം എത്ര വെച്ച് തിരിച്ച് അടക്കേണ്ടി വരും എന്ന് ചോദിച്ചു. 

ഞെട്ടിപ്പിക്കുന്ന മറുപടി, 15 പേര്‍ക്കും ഓരേ മറുപടി ...Rs.11,895/- രൂപ വെച്ച് മാസം അടക്കേണ്ടി വരും.

അതായതു 5 ലക്ഷം ലോണ്‍ എടുത്ത ഞാന്‍ 5 വര്‍ഷം കഴിയുമ്പോള്‍ 2,13,698 രൂപ പലിശയും ചേര്‍ത്ത് 7,13,698/- രൂപ അടക്കേണ്ടി വരും.

ഇതെങ്ങനെ 10% ക്കാരനും 2% ക്കാരനും ഒരേ EMI (മാസ തവണക്ക് ഇവര്‍ പറയുന്ന പേരാണ് EMI.... equated monthly installment ആണ് പോലും; സയിപിന്‍റെതാണ് കണ്ടുപിടിത്തം)

ഞാന്‍ ഗൂഗിളില്‍ സെര്‍ച്ച് ‌ ചെയ്തു...EMI calculator ...തുറന്നു വന്നു ഒരു പേജ്. calculate ചെയ്തു നോക്കിയപ്പോ ഞാന്‍ കൊടുക്കേണ്ടത് 15% interest....10%, 7%, 4%, 2% ഒക്കെ സ്വാഹ..



എല്ലാത്തിനെയും വിളിച്ചു ...എന്‍റെ stand പറഞ്ഞു ..7% interest ...EMI ഞാന്‍ പറയാം ..Rs.9,901/- per month. ഇത് പറ്റുമെങ്കില്‍ മാത്രം വിളിക്കുക. അവസാനം അങ്ങനെ തന്നെ ലേലം ഉറപ്പിച്ചു. ഒരു മാസം EMI യില്‍ വന്ന വ്യത്യാസം 1994 രൂപ, അപ്പൊ 5 വര്‍ഷത്തേക്ക് 1,19,640 രൂപ വ്യത്യാസം. എങ്ങനെയുണ്ട് അണ്ണന്മാരുടെ ലീലാ വിലാസങ്ങള്‍?


തീര്‍ന്നില്ല ...5 വര്‍ഷത്തേക്ക് എടുത്ത ലോണ്‍ നേരത്തെ ക്ലോസ് ചെയ്യുവാണേല്‍ ഫൈന്‍ ഈടക്കുമത്രേ! (ലോണ്‍ അടവില്‍ വീഴ്ച വരുത്തിയാലാണ് സാധാരണ ഫൈന്‍ ഈടാക്കുന്നത്.) അതിലും ലേലം നടന്നു. 5%ല്‍ തുടങ്ങി 2%ല്‍ ഉറപ്പിച്ചു)...പിന്നെ ദേ വരുന്നു processing fee ...അവന്മാരുടെ ക്ഷമ പരീക്ഷിക്കാന്‍ നിന്നില്ല ...കൊടുത്തു പണ്ടാരം അടക്കി. 


ഇതിന്‍റെ ഗുട്ടന്‍സ് എന്താ എന്നറിയാമോ ...നമ്മളോട് 5% എന്ന് പറയും ...എന്നിട്ട് ഒരു EMI യും പറയും. നമ്മള്‍ വിചാരിക്കും അവര്‍ പറഞ്ഞ EMI 5% ആയിരിക്കും എന്ന്, ശരിക്കും അത് 15%-20% ഒക്കെ വരെ ആയിരിക്കും. നമുക്ക് ഉണ്ടാകുന്നതു വന്‍ നഷ്ടവും. 

ഇത്തരം സ്ഥാപനങ്ങള്‍ കള്ളത്തരം കാണിക്കുമെന്നു സ്വപ്നത്തില്‍ പോലും നമ്മള്‍ വിചാരിക്കില്ല. സൂക്ഷിക്കുക. ഒരാളുടെ കീശയില്‍ ഇരിക്കുന്ന കാശു ഏത് മാര്‍ഗ്ഗത്തിലൂടെയും സ്വന്തം കീശയില്‍ ആക്കുക എന്നതാണ് ഇവരുടെ ബിസിനസ്‌.

 


കാര്‍ കടയില്‍ നിന്നും വിളി വന്നു ...Mrs.രാഖി അല്ലേ ...താങ്കളുടെ കാര്‍ റെഡി ആണ്. (മാഡം ഇപ്പൊ രാഖി ആയി! ...അവരുടെ കാര്യം കഴിഞ്ഞല്ലോ)




കാര്‍ എടുക്കാന്‍ ചെന്നപ്പോ വേറെ പുകില്‍ ..ഞാന്‍ ജീവിതത്തില്‍ ഇന്നേ വരെ കേട്ടിട്ടില്ലാത്ത ഏതോ ഒരു കമ്പനിയുടെ insurance എടുത്തു വെച്ചിരിക്കുന്നു. എന്തേലും ക്ലെയിം വന്നാല്‍ ഞാന്‍ ഇവന്മാരെ എവിടെ പോയി കണ്ടു പിടിക്കും ...! 



വീണ്ടും വരുന്നു പണി ...teflon coating, under body coating, spoiler പിന്നെ എന്തൊക്കെയോ ചപ്പ് ചവറ് ...എല്ലാം കൂടെ ഒരു ഇരുപത്തി അയ്യായിരത്തിന്‍റെ വകുപ്പ് ഉണ്ട്. ഇതൊന്നും ഇല്ലാത്തതിന്‍റെ പേരില്‍ വണ്ടി ഓടുന്നില്ല എങ്കില്‍ ഞാന്‍ വരാം എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി ...ഞാന്‍ നടക്കുമ്പോള്‍ പുറകില്‍ കേള്‍ക്കാമായിരുന്നു ...എന്നാ പിന്നെ 2 വര്‍ഷത്തേക്കുള്ള AMC എടുത്തൂടെ മാഡം ...15000 രൂപയെ ഉള്ളൂ (രാഖി പിന്നെയും മാഡം ആയി ...അപകടം ...ജീവനും കൊണ്ട് ഓടിക്കോ .....)

 


Formalities എല്ലാം തീര്‍ത്തു കാറിനടുത്ത് എത്തി. അപ്പൊ ഒരു ചേട്ടന്‍ പല്ല് മൊത്തം വെളിയില്‍ കാണിച്ചു 2 നാരങ്ങയും പിടിച്ചോണ്ട് നില്ക്കുന്നു. 2 നാരങ്ങയുടെ വില 200 രൂപ. പാണ്ടി ലോറികള്‍ ചീറി പായുന്ന ഹൈവേയില്‍ നാരങ്ങ വെക്കാത്തതിന്‍റെ പേരില്‍ അതിനു അടിയില്‍ പെട്ട് ചതഞ്ഞ് അരഞ്ഞു ചമ്മന്തി ആകണ്ട എന്ന് കരുതി അതും കൊടുത്ത് tata പറഞ്ഞ് ഇറങ്ങി.




പറ്റുമെങ്കില്‍ share ചെയ്യൂ ...ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടേക്കാം..!


 (ഈ ബ്ലോഗ്‌ പോസ്റ്റ്‌ നു കടപ്പാട്: ശ്രീ.വിനീത് സദാനന്ദന്‍ എഴുതിയ ഫേസ്ബുക്ക്‌ പോസ്റ്റ്‌, കൂടാതെ ആ പോസ്റ്റ്‌ ഷെയര്‍ ചെയ്ത എന്‍റെ ഒരു ഫേസ്ബുക്ക്‌ ഫ്രണ്ട്: ശ്രീ.ബ്രിജേഷ് പീറ്റര്‍)