Showing posts with label Irinjalakuda. Show all posts
Showing posts with label Irinjalakuda. Show all posts

Friday, August 23, 2013

കേരള ആര്‍.ടി.സി. അധികൃതര്‍ക്ക് ബാംഗൂര്‍ മലയാളികളുടെ നിവേദനം

പഠനങ്ങളും സൂചനകളും പ്രകാരം ഈ ദശകത്തില്‍ മലയാളികളുടെ ഏറ്റവും വലിയ കുടിയേറ്റം ബാംഗൂരിലേക്കാണ്.
ലഭ്യമായ കണക്കനുസരിച്ച് ബാംഗൂരിലെ മലയാളികളുടെ എണ്ണം 12 ലക്ഷം. ജോലിക്കും പഠനത്തിനുമായി മാസം തോറും എത്തിക്കൊണ്ടിരിക്കുന്നതു പതിനായിരക്കണക്കിനാളുകള്‍. ബാംഗൂരിലെ ജനസംഖ്യയുടെ 13 ശതമാനത്തിലധികവും മലയാളികളാണ്. മൈസൂര്‍, മണ്ഡ്യ, ബെല്ലാരി തുടങ്ങി കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലുമുണ്ട് പതിനായിരക്കണക്കിനു മലയാളികള്‍.
എന്നാല്‍ കുടിയേറ്റം തുടങ്ങിയ കാലം മുതല്‍ മലയാളികള്‍ക്കു കേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര എന്നും ദുരിതപൂര്‍ണമാണ്. ആവശ്യത്തിനു ട്രെയിനുകളും ബസുകളുമില്ലാത്തതു തന്നെ പ്രശ്നം.
ഓരോ ബജറ്റിലും മലയാളിയെ തഴയുന്ന റയില്‍വേയ്ക്കു മാത്രമല്ല, കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസിക്കും യാത്രാ ആവശ്യങ്ങള്‍ തൃപ്തികരമായി നിറവേറ്റാനാവുന്നില്ല. അതേസമയം കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ബസുകളും ഇതു മുതലാക്കുന്നു. ലാഭകരമായി സര്‍വീസ് നടത്തി അവര്‍ വിജയം കൊയ്യുന്നു.
പ്രതിദിനം 42 സര്‍വീസുകളുണ്ടെങ്കിലും കേരള ആര്‍ടിസിക്ക് ഇവര്‍ക്കൊപ്പമെത്താനാകാത്തതിനു കാരണമായി അനായാസം പരിഹരിക്കാവുന്ന ഒട്ടേറെ കാര്യങ്ങള്‍് മനോരമ നടത്തിയ അഭിപ്രായ സര്‍വേയിലും പഠനത്തിലും ഉയര്‍ന്നുവന്ന്ു. കഴമ്പുള്ള ഈ പരാതികള്‍ക്കെല്ലാം പരിഹാരമുണ്ടായാല്‍ ഫലം കെഎസ്ആര്‍ടിസിക്കു ന്യായമായ പ്രവര്‍ത്തന ലാഭവും മലയാളികളുടെ യാത്രാക്ളേശത്തിനു വലിയൊരളവോളം അറുതിയുമായിരിkക്കും.
അതിനു വേണ്ടത്, ഇത്ര മാത്രം- കേരള ആര്‍ടിസി മാനേജ്മെന്റ് ദൃഢനിശ്ചയമെടുത്താല്‍ ഈ ഒാണക്കാലത്തിനു മുന്‍പേ തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍.
ദൂരയാത്രയ്ക്ക് പറ്റാത്ത പഴയ ബസുകള്‍ മാറണം
കേരളആര്‍ടിസിയോടുള്ള പ്രധാന പരാതി കാലപ്പഴക്കം ചെന്ന ബസുകളെക്കുറിച്ചാണ്. ദീര്‍ഘദൂരയാത്രയ്ക്കു ചേരാത്ത ബസുകളാണ് ബാംഗൂരിലേക്ക് ഓടുന്നവയിലേറെയും. ബാഗ് വയ്ക്കാനോ, കാലൊന്നു നീട്ടിവയ്ക്കാനോ പറ്റില്ല. സീറ്റുകളും അസ്വസ്ഥത ഉളവാക്കുന്നവയാണ്. കര്‍ണാടക ട്രാന്‍സ്പോര്‍ട് കോര്‍പറേഷനും സ്വകാര്യ ബസുകളും മികച്ച സൌകര്യം നല്‍കുമ്പോഴാണിത്.
എവിടെ നിന്നും റിസര്‍വ് ചെയ്യാന്‍ സൌകര്യം
ഓണ്‍ലൈന്‍വഴിയും നേരിട്ടും കേരള ആര്‍ടിസിയില്‍ ടിക്കറ്റെടുക്കുക എളുപ്പമല്ല. ബാംഗൂരില്‍ മജസ്റ്റിക്, സാറ്റ്ലൈറ്റ് ബസ്സ്റ്റാന്‍ഡുകളില്‍ മാത്രമേ നേരിട്ടു ടിക്കറ്റെടുക്കാന്‍ സൌകര്യമുള്ളു. ഇലക്ട്രോണിക് സിറ്റി, മഡിവാള പോലെ ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് ഇവിടെയെത്തി ടിക്കറ്റെടുക്കല്‍ അസൌകര്യമാണ്.
നഗരത്തില്‍ മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കര്‍ണാടക ആര്‍ടിസി മാതൃകയില്‍ റിസര്‍വേഷന്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങിയാല്‍ ഇതിനു പരിഹാരമാകും. കര്‍ണാടക ആര്‍ടിസിക്കും സ്വകാര്യ ബസുകള്‍ക്കും നഗരത്തിനുള്ളില്‍ ഒട്ടേറെ റിസര്‍വേഷന്‍ ഫ്രാഞ്ചൈസികളുണ്ട്.

ഒാണ്‍ലൈന്‍ റിസര്‍വേഷന് പോരായ്മകള്‍
ഓണ്‍ലൈന്‍ റിസര്‍വേഷനിലും കേരളആര്‍ടിസി ഏറെ പിന്നിലാണ്. സാങ്കേതിക പോരായ്മയാണു പ്രധാനം. ഫലം റിസര്‍വേഷനും ബാങ്കിങ് ഇടപാടുകളും ശ്രമകരം. ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ കിട്ടാനും കാലതാമസമെടുക്കുന്നു.
ബാംഗൂരില്‍ നിന്നു കേരളത്തിലേക്ക് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെങ്കിലും കേരളത്തിന്റെ പല ഭാഗത്തു നിന്നും ബാംഗൂരിലേക്ക് ഇങ്ങനെ ടിക്കറ്റെടുക്കാന്‍ സാധിക്കില്ല. തലശേരി പോലുള്ള സ്ഥലങ്ങളില്‍ നിന്നു കെഎസ്ആര്‍ടിസിയില്‍ ബാംഗൂരിലേക്കു പോകാന്‍ കൌണ്ടറില്‍ ചെന്നു നേരിട്ട് ടിക്കറ്റെടുക്കണം.
കര്‍ണാടകയുടെയും സ്വകാര്യ ബസുകളുടെയും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏറെ സൌകര്യപ്രദമാണ്. ഇന്റര്‍നെറ്റിലൂടെ മാത്രമല്ല മൊബൈല്‍വഴിയും എളുപ്പത്തില്‍ ടിക്കറ്റെടുക്കാം. ഇവയുടെയെല്ലാം മുന്‍കൂര്‍ ബുക്കിങ് 30 ദിവസം മുന്‍പ് തുടങ്ങുകയും ചെയ്യും. കേരളആര്‍ടിസിയിലാകട്ടെ 21 ദിവസം മുന്‍പേ റിസര്‍വേഷന്‍ ആരംഭിക്കൂ. കര്‍ണാടകയുടെയും സ്വകാര്യ ബസുകളുടെയും ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകളിലേറെയും വിറ്റഴിയുന്നത് ഒാണ്‍ലൈന്‍ റിസര്‍വേഷനിലൂടെയാണെന്നതും ശ്രദ്ധേയം.
ബാംഗൂര്‍ നഗരത്തില്‍ കയറാത്ത ബസുകള്‍
സേലം, കോയമ്പത്തൂര്‍ വഴിയുള്ള സര്‍വീസുകളൊഴിച്ചു കേരള ആര്‍ടിസിയുടെ ബസുകളൊന്നും ബാംഗൂര്‍ നഗരത്തിനുള്ളില്‍ കയറുന്നില്ല. മലബാറിലേക്കും നിലമ്പൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കോട്ടയം, പാലാ എന്നിവിടങ്ങളിലേക്കും മൈസൂര്‍വഴിയുള്ള ബസുകള്‍ സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പുറപ്പെടുന്നത്. സിറ്റി ബസുകളില്‍ മണിക്കൂറുകള്‍ സഞ്ചരിച്ചുവേണം ഇവിടെയെത്തി ബസ് പിടിക്കാന്‍. അസമയത്ത് നാട്ടില്‍നിന്നു തിരികെ വരുമ്പോള്‍ ഇതിന്റെ ബുദ്ധിമുട്ട് വിവരണാതീതം.
മഡിവാള, ഇലക്ട്രോണിക് സിറ്റി, ജയനഗര്‍, ബിടിഎം, ബെന്നാര്‍ഘട്ടെ, സര്‍ജാപുര, ബൊമ്മനഹള്ളി, ബേഗൂര്‍ തുടങ്ങി നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ളവരാണ് ഇതുമൂലം ഏറെ വിഷമിക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനുകള്‍ക്കെല്ലാം ശാന്തിനഗറിലെ ബസ്സ്റ്റാന്‍ഡില്‍ റിസര്‍വേഷന്‍ കൌണ്ടറും പാര്‍ക്കിങ് സൌകര്യവുമുണ്ട്. പക്ഷേ, കേരളത്തിനുമാത്രം ഇവിടെ പ്രവേശനമില്ല. മലബാര്‍ ഭാഗത്തേക്കുള്ള ബസുകള്‍ കോറമംഗലയില്‍ നിന്നോ ശാന്തിനഗറില്‍ നിന്നോ പുറപ്പെട്ടാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് വളരെ കുറയും.
സ്പെഷല്‍ ബസുകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണം
ഓണം, ക്രിസ്മസ്, വിഷു, റമസാന്‍ തുടങ്ങി നാട്ടിലേക്കു തിരക്കു കൂടുതലുള്ള സമയങ്ങളില്‍ സ്പെഷല്‍ ബസുകള്‍ അനുവദിക്കുന്നതില്‍ കേരള ആര്‍ടിസിക്കു വലിയ വീഴ്ച സംഭവിക്കുന്നു. അവധിക്കാലം മുന്‍കൂട്ടി കണ്ട് കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ഏജന്‍സിയും ഒരുമാസം മുന്‍പേ സ്പെഷല്‍ ബസുകള്‍ പ്രഖ്യാപിക്കുകയും മുന്‍കൂര്‍ റിസര്‍വേഷന്‍ തുടങ്ങുകയും ചെയ്യും.
നിരക്കു കൂടിയ ഈ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്ന ശേഷം അവസാന നിമിഷമാണ് കേരളം ഒന്നോ രണ്ടോ സ്പെഷല്‍ ബസുകള്‍ അനുവദിക്കുക. തിരക്കേറിയ ദിവസങ്ങളില്‍ കര്‍ണാടക 20 സ്പെഷല്‍ ബസുകള്‍ വരെ കേരളത്തിലേക്ക് ഓടിക്കാറുണ്ട്. മലയാളിയുടെ ദേശീയാഘോഷമായിട്ടും ഓണത്തിനുള്ള സ്പെഷല്‍ ബസുകളുടെ കാര്യത്തില്‍ കേരള ആര്‍ടിസി ഇനിയും തീരുമാനമെടുത്തിട്ടില്ല. കര്‍ണാടകയാകട്ടെ ഇതിനകം 14 സ്പെഷല്‍ ബസുകള്‍ കേരളത്തിലേക്ക് അനുവദിച്ചു കഴിഞ്ഞു.
മെക്കാനിക്കിന്റെ അഭാവം മൂലം സര്‍വീസ് മുടക്കം
നിലവില്‍ ബാംഗൂരില്‍ നിന്നു പ്രതിദിനം 42 കെഎസ്ആര്‍ടിസി സര്‍വീസുകളുണ്ടെങ്കിലും എല്ലാ ദിവസവും ഇവയെല്ലാം ഓടാറില്ല. ബസുകള്‍ കൃത്യമായി സര്‍വീസ് നടത്താത്തതിനാല്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയോടു മുഖം തിരിക്കുന്നു.
മുന്‍കൂട്ടി റിസര്‍വേഷന്‍ സ്വീകരിക്കുന്ന സര്‍വീസുകള്‍ ബസിന്റെ അഭാവം മൂലം പലപ്പോഴും റദ്ദാകുന്നുമുണ്ട്. അവസാനനിമിഷം സര്‍വീസ് റദ്ദാകുന്നത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു.
സ്വന്തമായി മെക്കാനിക്ക് ഇല്ലാത്തതിനാല്‍ ബസുകളുടെ ചെറിയ പണികള്‍ക്കു പോലും വളരെ സമയമെടുക്കുന്നു. ഇപ്പോള്‍ കര്‍ണാടക ആര്‍ടിസിയുടെ മെക്കാനിക്കിനെയോ അല്ലെങ്കില്‍ പുറത്തു നിന്നുള്ളവരെയോ ആണ് ചെറിയ പണികള്‍ക്കു പോലും ആശ്രയിക്കുന്നത്. ഇതുമൂലം 10 മിനിറ്റില്‍ തീരേണ്ട ജോലിപോലും മണിക്കൂറുകളോളം എടുക്കും. സര്‍വീസ് വൈകാനും ഇത് ഇടയാക്കും.
വേണ്ടത്ര കംപ്യൂട്ടര്‍ പോലുമില്ലാത്ത ഒാഫിസ്
ഓണ്‍ലൈന്‍ വഴി ഏറ്റവുമധികംപേര്‍ ടിക്കറ്റെടുക്കുന്ന കെഎസ്ആര്‍ടിസിയുടെ ബാംഗൂരിലെ കംപ്യൂട്ടര്‍ സംവിധാനം കാലപ്പഴക്കം ചെന്നവയാണ്.
ആകെ രണ്ടു കൌണ്ടറിലുമായുള്ള രണ്ടു കംപ്യൂട്ടറിലൂടെയാണ് പ്രതിദിനം ആയിരക്കണക്കിനു ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. ഇവയിലേതെങ്കിലും പണിമുടക്കിലായാല്‍ റിസര്‍വേഷനെ പ്രതികൂലമായി ബാധിക്കും.



കേരളത്തിന് എസി ബസ് രണ്ട്; കര്‍ണാടകയ്ക്ക് 50
ഐടി ജോലിക്കാര്‍ ഏറെയുള്ള ബാംഗൂരിലേക്ക് കേരള ആര്‍ടിസിക്കു പേരിനു മാത്രമേ എസി ബസുകളുള്ളു.

കര്‍ണാടക ആര്‍ടിസി ദിവസേന കേരളത്തിലേക്കും തിരിച്ചുമായി അന്‍പതോളം വോള്‍വോ എസി ബസുകള്‍ ഓടിക്കുമ്പോള്‍ കേരളത്തിന് ഇരുഭാഗത്തേക്കുമായുള്ളത് രണ്ട് എസി ബസുകള്‍ മാത്രം. തിരുവനന്തപുരത്തേക്കുള്ള ഈ സര്‍വീസില്‍ എന്നും നിറയെ യാത്രക്കാരുമുണ്ട്.
എറണാകുളം, തൃശൂര്‍, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലേക്കും എസി സര്‍വീസ് തുടങ്ങിയാല്‍ യാത്രക്കാര്‍ക്കും കെഎസ്ആര്‍ടിസിക്കും ഒരുപോലെ പ്രയോജനകരമാകും.
ഇവിടേക്കെല്ലാം കര്‍ണാടകയുടെയും സ്വകാര്യ ഏജന്‍സികളുടെയും വോള്‍വോ ബസുകള്‍ ധാരാളം. കേരള ബസുകളെക്കാള്‍ ഉയര്‍ന്ന നിരക്കാണെങ്കിലും ഇവയില്‍ നിറയെ യാത്രക്കാരുമുണ്ട്.

നിരക്കു കുറഞ്ഞ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും എസി ബസുകളും ആരംഭിച്ചാല്‍ എല്ലാവിഭാഗത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും പ്രയോജനകരമാകും.
Source: Malayala Manorama

Wednesday, March 20, 2013

ദൈവം ഒരു നാടിന്‍റെ പ്രാര്‍ത്ഥന കേട്ടു. കരുവന്നൂരിന്‍റെ സ്വീകരണം ഏറ്റുവാങ്ങി സ്റ്റാന്‍ലി വിന്‍സന്‍റ്

ദൈവം തന്‍റെ മക്കളുടെ പ്രാത്ഥനകേള്‍ക്കുന്ന നല്ലപിതാവാണെന്ന് ഒരിക്കല്‍കൂടി എല്ലാവര്‍ക്കും ബോധ്യമായി.

Slide 1 
 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒരു വര്‍ഷത്തിലധികം കാലം ബന്ദിയാക്കി2013 മാര്‍ച്ച്‌ 8ന്‌ മോചിപ്പിക്കപ്പെട്ട കരുവന്നൂര്‍ സ്വദേശി മംഗലന്‍ വീട്ടില്‍ വിന്‍സന്‍റ് സ്റ്റാന്‍ലിക്ക്‌ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കരുവന്നൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വച്ച്‌ വരവേല്‍പ്പ്‌ നല്‍കി. ഇന്ന് (20-3-2013ന്) രാവിലെ 6:20ന് പള്ളി മുറ്റത്തു നിന്നും സ്വീകരിച്ച്‌ ദേവാലയത്തിലേക്ക്‌ ആനയിക്കുകയും തുടര്‍ന്ന് കൃതജ്ഞാതാ ബലി അര്‍പ്പിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ ബിഷപ്പ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.

 
സ്റ്റാന്‍ലി വിന്‍സന്‍റ് തന്‍റെ ബന്ദിജീവിതത്തില്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയും, പ്രാര്‍ത്ഥനാ നിര്‍ഭരമായി എല്ലാവരോടും തന്‍റെ നന്ദി അറിയിക്കുകയും ചെയ്‌തു. 

 
സ്റ്റാന്‍ലിയുടെ മാതാവ്‌ ശ്രീമതി റോസി വിന്‍സന്‍റ് കടപ്പാടുകള്‍ക്ക്‌ നന്ദി പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ.ജോണ്‍സണ്‍ മാനാടന്‍, കണ്‍വീനര്‍ ജോസഫ്‌ തെക്കൂടന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ സ്റ്റാന്‍ലി എല്ലാവര്‍ക്കും മധുര പലഹാരം വിതരണം ചെയ്‌തു.

 


 മലയാളികളടക്കം 22 പേര്‍ ജോലിക്കാരായുണ്ടായിരുന്ന എം.ടി റോയല്‍ ഗ്രേസ്‌ എന്ന കപ്പല്‍ 2012 മാര്‍ച്ച്‌ 2ന്‌ നൈജീരിയയിലേക്കുള്ള യാത്രാ മദ്ധ്യേ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചുകയായിരുന്നു. ഒരുവര്‍ഷത്തിലേറെയായി ഇവര്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്ന ഇവരുടെ സത്വരമോചനത്തിനായി പള്ളിയിലും, ഇടവകയിലെ എല്ലാ വീടുകളിലും 'ബന്ദികളുടെ മോചന'ത്തിനായുള്ള പ്രത്യേകപ്രാര്‍ഥന നടത്തിയിരുന്നു.  കരുവന്നൂര്‍ ഇടവകയില്‍ പള്ളി വികാരി റവ.ഫാ.ജോണ്‍സണ്‍ മാനാടന്‍ ചെയര്‍മാനായും,  ശ്രീ.ജോസഫ് തെക്കൂടന്‍ കണ്‍വീനറായും ഒരു 'ആക്ഷന്‍ കൌണ്‍സില്‍' രൂപീകരിച്ച് നിരാഹാരം, കളക്ട്രേറ്റ് റാലി തുടങ്ങിയ വിവിധങ്ങളായ സമരപരിപാടികളും ആവിഷ്കരിച്ചു നടപ്പിലാക്കിയിരുന്നു. ബന്ദികളുടെ കുടുംബങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കഴിഞ്ഞ ഫെബ്രുവരി 18ന് സീറോ മലബാര്‍ സഭാ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പിതാവ്  സ്റ്റാന്‍ലിയുടേയും , ഡിബിന്റേയും, വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.

സ്വന്തം വീട്ടുകാരുടെയും നാടിന്‍റെ മുഴുവന്റെയും ഉള്ളുരുകിയ പ്രാത്ഥനയുടെഫലമായി സ്റ്റാന്‍ലി തിരിച്ചുവന്നതിലുള്ള ആഹ്ലാദം എല്ലാവരുടെയും മുഖത്ത് പ്രതിഫലിക്കുന്നു.  എല്ലാവരും ദൈവത്തിന് നന്ദി പറയുന്നു.



  (സ്റ്റാന്‍ലി വിന്‍സന്‍റ്-ന് പള്ളിയില്‍വച്ച് നല്‍കപ്പെട്ട സ്വീകരണത്തിന്‍റെ വിഡിയോ)




(സ്റ്റാന്‍ലി വിന്‍സന്‍റ് പറയുന്നു...)


(നിറഞ്ഞനന്ദിയോടെ, പ്രാര്‍ത്ഥനയോടെ... സ്റ്റാന്‍ലി വിന്‍സന്‍റ്-ന്‍റെ അമ്മ ശ്രീമതി റോസി വിന്‍സന്‍റ്)






(വാര്‍ത്ത, ഫോട്ടോ, വിഡിയോ എന്നിവയ്ക്ക് കടപ്പാട്:  irinjalakuda.com

Tuesday, March 19, 2013

ഒരു നാടിന്‍റെ പ്രാര്‍ത്ഥനയുടെ ഫലം; മോചിപ്പിക്കപ്പെട്ട നാവികര്‍ നാട്ടില്‍ തിരിച്ചെത്തി; ദൈവത്തിനു നന്ദി.

ഒരു വര്‍ഷത്തിലേറെ നീണ്ട ദുരിതപര്‍വ്വത്തിന് ശുഭകരമായ പരിസമാപ്തിയായി അവരെല്ലാവരും താന്താങ്ങളുടെ വീടുകളില്‍ തിരിച്ചെത്തി.
Slide 1
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ച ‘റോയല്‍ ഗ്രേസ്’ കപ്പലിലെ ജീവനക്കാരായ ഇരിങ്ങാലക്കുട കരുവന്നൂര്‍ തേലപ്പിള്ളി മംഗലന്‍ വിന്‍സന്‍റിന്‍റ മകന്‍ സ്റ്റാന്‍ലി (22), ഇരിങ്ങാലക്കുട മാപ്രാണം ചര്‍ച്ച് റോഡിലെ അരങ്ങത്ത് പറമ്പില്‍ ഡേവിസിന്‍റ മകന്‍ ഡിബിന്‍ (22),  കൊല്ലം ചടയമംഗലം ‘മോനിഷാലയ’ത്തില്‍ മോഹനന്‍ പിള്ളയുടെ മകന്‍ മനേഷ് (22), തിരുവനന്തപുരം ജില്ലയിലെ മലയം ‘അഞ്ജന’ത്തില്‍ വിജയകുമാറിന്‍റ മകന്‍ അര്‍ജുന്‍ (21), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം കൊട്ടേക്കാട്ടുമ്മല്‍ ചന്ദ്രന്‍റ മകന്‍ കെ.സി. മിഥുന്‍ (24) എന്നിവരാണ് കപ്പലിലെ മലയാളി ജീവനക്കാര്‍.  2012 മാര്‍ച്ച് രണ്ടിനാണ് ഇവരുടെ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുക്കുന്നത്. അതോടെ അവരുടെ ദുരിതദിനങ്ങള്‍ തുടങ്ങുകയായിരുന്നു.

 

മാര്‍ച്ച്‌ 19, ചൊവ്വാഴ്‌ച 2.30ന്‌ തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 5 മലയാളികളെ സ്വീകരിക്കാന്‍ മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, ജനപ്രതിനിധികളും, വന്‍ മാധ്യമപടയും അടക്കം നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു.  ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ പൂച്ചെണ്ടുമായി ഇവരെ സ്വീകരിച്ചു.

ഒരു കൊല്ലത്തോളം അനുഭവിച്ച പീഡനങ്ങള്‍ നരകത്തേക്കാള്‍ ഭയാനകമായിരുന്നുവെന്ന്‌ മോചിതരായവര്‍. സ്വന്തം നാടും, വീട്ടുകാരേയും വീണ്ടും കാണാനാകുമെന്ന്‌ സ്വപ്‌നത്തില്‍ പോസും ചിന്തിച്ചിരുന്നില്ലെന്ന്‌ ഇവര്‍ പറയുന്നു. കപ്പലിലെ ഇരുളടഞ്ഞ മുറി. പേടിപ്പെടുത്തുന്ന നോട്ടവും കൈയില്‍ ആയുധങ്ങളുമേന്തി ചുറ്റും വളഞ്ഞുനില്‍ക്കുന്ന കടല്‍കൊള്ളക്കാര്‍. ശ്വാസംവിടാനാവാതെ ബന്ദികളായ ഞങ്ങളും. വിശപ്പിന്റെ കാര്യം പറഞ്ഞാല്‍ ശവം തിന്നാല്‍ മതിയെന്ന് ഭീഷണി. പിന്നെ തോക്കുകൊണ്ട് ചുമലില്‍ ഇടിക്കും. അല്ലെങ്കില്‍ തടിയോ മറ്റേതെങ്കിലും ഉപകരണമോ കൊണ്ട് ശരീരത്തില്‍ അതിക്രൂരമായി മര്‍ദിക്കും. കൊള്ളക്കാര്‍ ഉപദ്രവിച്ച പാടുകള്‍ കാണിച്ചപ്പോള്‍ സ്വീകരിക്കാനെത്തിയ അച്ഛനും അമ്മയും ബന്ധുക്കളും സുഹൃത്തുക്കളും വിതുമ്പി.  മക്കളേ നിങ്ങള്‍ ഇത്രയ്ക്ക് വേദന സഹിച്ചത് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അമ്മമാര്‍ പൊട്ടിക്കരഞ്ഞു…. സൊമാലിയയിലെ കടല്‍കൊള്ളക്കാര്‍ തടവിലാക്കിയ 17 മറ്റ് ഇന്ത്യാക്കാരൊടൊപ്പം അകപ്പെട്ട  ഇരിങ്ങാലക്കുട കരുവന്നൂര്‍-മാപ്രാണം സ്വദേശികളായ സ്റ്റാന്‍ലി വിന്‍സെന്‍റ്, ഡിബിന്‍ ഡേവിസ്  എന്നിവരാണ് തങ്ങളുടെ തടങ്കല്‍ ജീവിതത്തിന്റെ ഭീകരാത്മകമായ ദുരിതങ്ങള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ തുറന്നത്.

ജീവന്‍ നിലനിര്‍ത്താന്‍ മാത്രം വല്ലപ്പോഴും ഇത്തിരി ഭക്ഷണം തരുമായിരുന്നു. അപൂര്‍വ്വമായി കിട്ടുന്ന ഭക്ഷണവും, വെള്ളവും ആര്‍ത്തിയോടെയായിരുന്നു തങ്ങള്‍ കഴിച്ചിരുന്നത്‌. തങ്ങളുടെ കൂടെയുണ്ടായിരുന്ന 'സണ്‍ഡെ' എന്നു പേരുള്ള നൈജീരിയക്കാരന്‍ ഹൃദ്‌രോഗം മൂലം കപ്പലില്‍ വച്ചു മരണപ്പെടുകയും, എന്നെങ്കിലുമൊരിക്കല്‍ ബന്ധുക്കള്‍ക്ക്‌ വിട്ടു കൊടുക്കുന്നതിനായി ഇയാളുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ കൊള്ളക്കാര്‍ സണ്‍ഡെയുടെ മൃതദേഹം വെട്ടിനുറുക്കി ഭക്ഷണത്തോടൊപ്പം ബന്ധികളാക്കിയ തങ്ങളോട്‌ കഴിക്കാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ അതി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തതായി തിരിച്ചെത്തിയ മലയാളി നാവികര്‍ പറഞ്ഞു. നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങള്‍ സഹിക്കാവുന്നതിലപ്പുറമായിരുന്നു. പല ദിവസങ്ങളിലും ഭക്ഷണം തന്നിരുന്നില്ല. കെട്ടിയിട്ട്‌ മര്‍ദ്ധിക്കുമ്പോള്‍ വേദന കൊണ്ട്‌ പുളയുന്ന സമയത്ത്‌ വീട്ടുകാരെ ഫോണില്‍ വിളിച്ച്‌ നിലവിളി കേള്‍പ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പിന്നെ പീഡനവും, കണ്ണീരും, ഭയവും മാത്രം. എന്നാല്‍ തങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്‌ ഇന്ത്യന്‍ ഭക്ഷണമായിരുന്നു. ഇത്‌ കൊള്ളക്കാര്‍ക്ക്‌ എങ്ങിനെ ലഭിച്ചുവെന്ന്‌ അതിശയപ്പെട്ടിരുന്നുവെന്ന്‌ നാവികര്‍ പറഞ്ഞു.
RoyalGrace_120313
  ഏതു പ്രതികൂല സാഹചര്യത്തേയും നേരിടാന്‍ തയ്യറായ മനസ്സും, ശരീരവുമുള്ള ക്രൂരന്മാരാണ്‌ കൊള്ളക്കാര്‍. ദരിദ്രരെന്നും, നിരക്ഷരരെന്നും വിളിക്കുന്ന സോമാലിയക്കാരുടെ കൈയ്യില്‍ പട്ടാളത്തെ പോലും വെല്ലുന്ന വെടിക്കോപ്പുകളഉം, യുദ്ധസന്നാഹങ്ങളും ഉണ്ടെന്ന്‌ മോചിതരായ നാവികര്‍ പറയുന്നു. മൃതദേഹത്തോടു പോലും ബഹുമാനമോ അറപ്പോ ഇല്ലാത്തവര്‍. ആധുനിക തോക്കുകളും, ബുള്ളറ്റുകളും, ബോട്ടുകളും ഉള്ള കൊള്ളക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അതിവിദഗ്‌ദമായിട്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പൊടിക്കു പോലും പിഴവു പറ്റാതെയാണ്‌ നീക്കിയിരുന്നത്‌. വാര്‍ത്താ വിനിമയത്തിനുള്ള ആധുനിക സംവിധാനങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നു. 
    കൊള്ളക്കാര്‍ അതിവിദഗ്‌ദമായാണ്‌ പദ്ധതികള്‍ ആസൂത്രണം ചെയ്‌തിരുന്നത്‌. മാര്‍ച്ച്‌ 8ന്‌ രാവിലെ 2 മണിക്ക്‌ ബന്ദികളെയെല്ലാം ഒരു കൊള്ളക്കാരന്‍ ഇരുട്ടുമുറിയിലാക്കി അടയ്‌ക്കുകയും കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പുറത്ത്‌ ബോട്ടുകള്‍ വരുന്നതും പോകുന്നതും മാത്രം കേള്‍ക്കാമായിരുന്നു. ആദ്യം വന്ന ബോട്ടില്‍ 4 പേരെ കയറ്റി അയച്ചിരുന്നു. ശരിക്കും കൊല്ലാനുള്ള നീക്കമാണെന്നാണ്‌ വിചാരിച്ചത്‌. പിന്നീടാണ്‌ വിട്ടയച്ചതാണെന്ന്‌ മനസ്സിലായത്‌. അവിടെ നിന്നും ഒമാന്‍ തീരത്തെത്തിയ തങ്ങള്‍ കമ്പനിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചു. ജീവന്‍ നിലനിര്‍ത്താന്‍ തങ്ങള്‍ വളരെയധികം ബുദ്ധിമുട്ടിയതായി നാവികര്‍ പറയുന്നു. ഇന്ത്യന്‍ എംബസിയും, നാറ്റോയും അടക്കമുള്ള സംഘടനകള്‍ ഇടപെട്ടാണ്‌ മോചനം സാധ്യമായത്‌. മറ്റു ഏജന്‍സികളൊന്നും വേണ്ടതു പോലെ സഹായിച്ചില്ല. വീണ്ടും അച്ഛനമ്മമാരേയും, നാടും കണ്ടപ്പോള്‍ പുതുജീവന്‍ ലഭിച്ചതായി മോചിതരായ നാവികര്‍ പറഞ്ഞു.









നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍




(വാര്‍ത്ത, ഫോട്ടോ, വിഡിയോ എന്നിവയ്ക്ക് കടപ്പാട്:  irinjalakuda.com, irinjalakudaonline.com

Friday, March 8, 2013

പ്രാര്‍ത്ഥനക്കും, പ്രവര്‍ത്തനങ്ങള്‍ക്കും ശക്തിയുണ്ട്. സ്റ്റാന്‍ലിക്കും ഡിബിനും ബന്ദികളാക്കപ്പെട്ട കപ്പലില്‍നിന്നും മോചനമായി. വീട്ടുകാര്‍ക്കും, ആക്ഷന്‍ കൌണ്‍സിലിനും, കരുവന്നൂര്‍-മാപ്രാണം നാട്ടുകാര്‍ക്കും ഇനി ആശ്വാസിക്കാം.

 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എം.ടി റോയല്‍ ഗ്രേസ്‌ എന്ന കപ്പലിലെ മലയാളികളെ മോചിപ്പിച്ചതായി ഫോണ്‍ സന്ദേശം ലഭിച്ചു. ഇരിങ്ങാലക്കുട സ്വദേശികള്‍ ഉള്‍പ്പടെ 5 മലയാളി ജീവനക്കാരെ അടക്കം 17 ഇന്ത്യക്കാരെയും മോചിപ്പിച്ചു. സ്റ്റാന്‍ലി, ഡിബിന്‍, മിഥുന്‍, അര്‍ജ്ജുന്‍, മനേഷ് എന്നിവരെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്നു ഇവര്‍. ഇവരെ ഇപ്പോള്‍ ഒമാനിലേക്ക് കൊണ്ടുവരുന്നതയാണ് വിവരം ലഭിച്ചിരിക്കുന്നത്.ഒരുവര്‍ഷത്തിലേറെയായി ഇവര്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്നു.
മലയാളികളടക്കം 22 പേര്‍ ജോലിക്കാരായുണ്ടായിരുന്ന എം.ടി റോയല്‍ ഗ്രേസ്‌ എന്ന കപ്പല്‍ 2012 മാര്‍ച്ച്‌ 2ന്‌ നൈജീരിയയിലേക്കുള്ള യാത്രാ മദ്ധ്യേ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചുകയായിരുന്നു.

മലയാളികളായ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി എരങ്ങത്തുപറമ്പില്‍ ഡേവിസിന്റെ മകന്‍ ഡിബിന്‍ ഡേവിസ്‌, കരുവന്നൂര്‍ സ്വദേശി തേലപ്പിള്ളി വിന്‍സെന്റിന്റെ മകന്‍ സ്റ്റാന്‍ലി വിന്‍സെന്റ്‌, തിരുവനന്തപുരം സ്വദേശി അര്‍ജ്ജുന്‍, കൊല്ലം സ്വദേശി മനീഷ്‌, ഒറ്റപ്പാലം സ്വദേശി മിഥുന്‍ എന്നിവരാണ്‌ കപ്പലിലുണ്ടായിരുന്ന മലയാളികള്‍. ഇന്നു ഉച്ചയോടെ കൊല്ലം സ്വദേശി മനുവിന്റെ പിതാവാണ്‌ മോചന വിവരം ഡിബിന്റെ വീട്ടില്‍ വിളിച്ച്‌ അറിയിച്ചത്‌.

ഇന്ത്യയില്‍ തടവിലുള്ള സോമാലിയക്കാരെ വിട്ടയക്കണമെന്നായിരുന്നു കൊള്ളക്കാരുടെ ആവശ്യം.  എന്നാല്‍ പിന്നീട്, ഇവരെ വിട്ടയക്കാന്‍ മോചന ദ്രവ്യമായി 17 ലക്ഷം ഡോളര്‍ കൊള്ളക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ കാലയളവിനുള്ളില്‍ ബന്ദികളെ വധിക്കുമെന്ന് പലപ്രാവശ്യം കപ്പല്‍ റാഞ്ചികള്‍ ഭീഷണിമുഴക്കിയിരുന്നത് എല്ലാവരെയും ഭയപ്പെടുത്തിയിരുന്നു.

 പ്രവാസികാര്യ വകുപ്പ്‌ മുന്‍യ്യെടുത്ത്‌ കപ്പലിന്റെ ഉടമയുമായി ബന്ധപ്പെട്ടാണ്‌ മോചനദ്രവ്യം നല്‍കിയത്‌. ഇവരെ ഇപ്പോള്‍ ഒമാനിലേക്ക്‌ കൊണ്ടു വരുന്നതായാണ്‌ വിവരം. കേരള സര്‍ക്കാരിന്റെ സംഘം ഇവരെ സ്വീകരിക്കാന്‍ ഒമാനിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.  മലയാളികളായ പത്തോളം കേന്ദ്രമന്ത്രിമാരടക്കം ഉണ്ടായിട്ടും  ബന്ദികളായ ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് മലയാളികളുടെ, മോചനം അന്തമില്ലാതെ നീണ്ടുപോകുന്നത് നാട്ടുകാരുടെ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

ആക്ഷന്‍ കൌണ്‍സില്‍- സെന്‍റ് മേരിസ് പള്ളി, കരുവന്നൂര്‍ -ന്‍റെ നേതൃത്വത്തില്‍ തൃശൂര്‍  കളക്ട്രേറ്റ് മാര്‍ച്ച്.   മാര്‍.റാഫേല്‍ തട്ടില്‍ പിതാവടക്കം പ്രമുഖര്‍ പങ്കെടുത്തു.

ബന്ദികളാക്കപ്പെട്ടവരുടെ മോചനം ആവശ്യപ്പെട്ട്‌ വീട്ടുകാരും, ഇരിങ്ങാലക്കുട രൂപതയും, നഗരസഭ കൗണ്‍സിലും, ഇടവകകളും പ്രക്ഷോഭം നടത്തിയിരുന്നു. (ഈ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)  കരുവന്നൂര്‍ ഇടവകയില്‍ പള്ളി വികാരി റവ.ഫാ.ജോണ്‍സണ്‍ മാനാടന്‍ ചെയര്‍മാനായും,  ശ്രീ.ജോസഫ് തെക്കൂടന്‍ കണ്‍വീനറായും ഒരു 'ആക്ഷന്‍ കൌണ്‍സില്‍' രൂപീകരിച്ച് നിരാഹാരം, കളക്ട്രേറ്റ് റാലി തുടങ്ങിയ വിവിധങ്ങളായ സമരപരിപാടികളും ആവിഷ്കരിച്ചു നടപ്പിലാക്കിയിരുന്നു.  കൂടാതെ പള്ളിയിലും, ഇടവകയിലെ എല്ലാ വീടുകളിലും ബന്ദികളുടെ മോചനത്തിനായി പ്രത്യേകപ്രാര്‍ഥനയും നടത്തിയിരുന്നു.

ഇവരുടെ കുടുംബത്തിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഫെബ്രുവരി 18ന് സീറോ മലബാര്‍ സഭാ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി ഡിബിന്റേയും, സ്‌റ്റാന്‍ലിയുടേയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.  (ഈ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).  മക്കളുടെ മോചനത്തിനായി ഇവരുടെ മാതാപിതാക്കള്‍ ഡല്‍ഹിയില്‍ സത്യാഗ്രഹം ഇരുന്നിരുന്നു.



മോചന വാര്‍ത്തയെപറ്റി ഫോണിലൂടെ സംസാരിക്കുന്ന ഡിബിന്‍-ന്‍റെ മാതാവ്.



ഡിബിന്‍-ന്‍റെ മാതാപിതാക്കള്‍ മോചന വാര്‍ത്തയെപറ്റി.


ഇരിങ്ങാലക്കുട എം.എല്‍.എ. ശ്രീ.അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ ഡിബിന്‍-ന്‍റെ ഭവനത്തില്‍.


(വാര്‍ത്ത, ഫോട്ടോ, വിഡിയോ എന്നിവയ്ക്ക് കടപ്പാട്: deepika.com, irinjalakuda.com, irinjalakudaweb.com, irinjalakudaonline.com